Monday, March 18, 2013

വയ്യാത്ത പട്ടി കൈയ്യാല കയറുന്നു.

റിച്ചു മരിയാ കൊരട്ടിയില്‍
 തില്‍ പറയുന്ന കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം....
        ക്ളോക്കിലെ സൂചി കറങ്ങി കെണ്ടേയിരിക്കുന്നു. കലണ്ടറുകള്‍ മാറി കൊണ്ടിരിക്കുന്നു. നമ്മള്‍ അറിയാതെ നമ്മുടെ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ നാം അറിയുന്നതേയില്ല. നാട്ടു ഭാഷയും നാടന്‍ പ്രയോഗങ്ങളും വംശനാശം നേരിടുന്നതിനെപ്പറ്റി പെട്ടെന്നൊരു ബോധോദയം. ഫേസ്ബുക്കിലും മറ്റും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ കണ്ടാല്‍ 'ആധുനിക മലയാള ഭാഷയുടെ മാതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ രഞ്ജിനി ഹരിദാസ് പോലും ഞെട്ടും. ആണും പെണ്ണുമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ വാക്കുകളുടെ മാധുര്യം തന്നെ നഷ്ടപ്പെടുത്തുന്നു. ' നിന്നെപ്പോലെ വേള്‍ഡ് നോളജ് ഉള്ള ഒരു ഗേളിന്റെ ലൈഫ് വെറുതെ സ്പോയില്‍ ചെയ്യരുത്.' ഇതു നമ്മുടെ കാര്‍ന്നോന്‍മാര് പറഞ്ഞാല്‍ നിന്നെപ്പോലെ ലോക വിവരമുള്ള പെണ്‍ പിള്ളാര് ജീവിതം വെറുതെ നശിപ്പിക്കരുത്. ഇതിനെയാണ് നമ്മുടെ പിള്ളാരിപ്പോള്‍ ജനറേഷന്‍ ഗ്യാപ്പെന്നു പറയുന്നത്.
        ന്യൂ ജനറേഷന്റെ ഇടയില്‍ ഉപ്പും മുളകും പാകത്തിന് എന്ന പോലെ ബഡി, ഡൂഡ് തുടങ്ങ്ിയവയും ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ്ഡിയര്‍, മിസ് യൂ എന്നിങ്ങനെ മേമ്പൊടിക്ക് വേറെയും. മര്യാദക്ക് മലയാളം പറയാന്‍ അറിയുന്നവര്‍ പോലും സായിപ്പായില്ലെങ്കില്‍ മോശമല്ലെ എന്നു കരുതി ഓരോന്നു പറയുന്നതു കേട്ടാല്‍ വയ്യാത്ത പട്ടി എന്തിനാ കൈയ്യാല കയറുന്നത് എന്നു തോന്നിപ്പോകും. മലയാളവും ഇംഗ്ളീഷും ഇപ്പോള്‍ ഇതാ മംഗ്ളീഷും. 'ഞാന്‍ അവളെ എന്‍ക്വയര്‍ ചെയ്തെന്നു പറഞ്ഞേക്ക്'....., എന്തിനാ ഇത്ര കഷ്ടപ്പെടുന്നെ???? ഞാന്‍ തിരക്കി അല്ലെങ്കില്‍ അന്വേഷിച്ചെന്നു പറഞ്ഞാല്‍ പോരേ.!!!! ഇത് ഒരു മാതിരി എഴുത്തച്ഛനു ഷേക്സ്പിയറിലുണ്ടായ പോലെ. മലയാള ഭാഷ പഠിക്കാതെ ഇനിയുളളകാലത്ത് രക്ഷയില്ല. സുഹൃത്തേ... മറക്കല്ലേ ഇനി മുതല്‍ മലയാളം പഠിച്ചവര്‍ക്കേ നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ജോലിയുള്ളൂ.

'മലയാളമാണെന്റെ ഭാഷ
എന്തു മധുരമാണാ പേരു കേള്‍ക്കാന്‍
എന്നമ്മ ചൊല്ലി ഞാന്‍ കേട്ടു

പിന്നെ നന്നായതു ഞാന്‍ പഠിച്ചു......'

            ഉത്തരേന്ത്യക്കാരുടെ 'ഗള്‍ഫിലേക്ക്'   

രാധിക പുന്നാത്തൂര്‍ 

 

                                                                                                                                                                 'വിദ്യാഭ്യാസത്തിന്റെ മഹിമ കൊണ്ട് ബന്ധങ്ങള്‍ മുറിയുന്നു.
പുസ്തകങ്ങളുടെ ഭാരം കൊണ്ടെന്റെ
തോളുകള്‍ മുറിഞ്ഞു പോകാറായി
അമ്മേ.... ഇത്രയും പഠിക്കാനുണ്ട്,
ഇത്രയും പഠിക്കാനുണ്ട്;
പുസ്തകങ്ങളുടെ ഭാരം കൊണ്ടു കയറിയിരുന്ന
റിക്ഷ പോലും ഒടിഞ്ഞുെപോയി'

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് ജോലി തേടിയെത്തിയ മുഹമ്മദ് അക്രം എന്ന ഇരുപതുകാരന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പാടുന്നതിങ്ങനെയാണ്. മികച്ച വിദ്യാഭ്യാസവും ശാന്തസുന്ദരമായ ജീവിതവുമെല്ലാം ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നതിനിടയില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പോലെയാകുന്നു.
            ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തമിഴ് നാട്ടുകാരനായ ഏജന്റ് വഴിയാണ് തൊഴിലാളികള്‍ എത്തുന്നത്. ഭൂരിഭാഗം പേരും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. രാവിലെ 8.30ന് തുടങ്ങുന്ന അധ്വാനം അവസാനിക്കുന്നത് വൈകുന്നേരം 5.30നാണ്. കൂലിയായി കിട്ടുന്ന 500 രൂപയില്‍ 50രൂ താമസച്ചെലവിനും 100രൂ ഏജന്റിന്റെ കമ്മീഷനും കഴിഞ്ഞ് പണിയെടുക്കുന്നവന്റെ കൈയ്യിലെത്തുന്നത് ദിനം 350രൂ എന്നാണ് കണക്കെങ്കിലും അധ്വാനത്തിന്റെ നിലവാരമനുസരിച്ച് വേതനം കൂടിയും കുറഞ്ഞുമിരിക്കും. ഇതില്‍ പലര്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ വേതനം എത്രയെന്നോ കമ്മീഷന്‍ എത്ര പോകുന്നെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. ഇരുപതുപേരോളം ഒരു മുറിയില്‍ താമസിക്കുന്ന ഇവരുടെ കിടപ്പു പാടകവുമെല്ലാം ആ മുറിയില്‍ തന്നെയാണ്.
            പല സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ പല തൊഴിലുകള്‍ക്കായി എത്തിപ്പെടുന്ന ഇവര്‍ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് പരസ്പരം പരിചയപ്പെടുന്നതും പുതിയ സൌഹൃദങ്ങള്‍ നാമ്പിടുന്നതും.വിശ്രമ ദിവസങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഇവരുടെ സൌഹൃദങ്ങള്‍ ചെന്നെത്തുന്നത് അതുകൊണ്ടു തന്നെ മദ്യശാലകള്‍ക്കു മുന്‍പിലാണ്. നാടും വീടും വിട്ട് കേരളത്തില്‍ വന്ന് ജോലി ചെയ്തുണ്ടാക്കുന്ന പണം ഇവിടെ തന്നെ ചിലവാക്കി കേരള സര്‍ക്കാരിന്റെ വരുമാനം തന്നെയാണ് കൂട്ടുന്നതെന്നത് വിദ്യാഭ്യാസമില്ലാത്ത ഈ പാവങ്ങളറിയാത്ത മറ്റൊരു സത്യം. മദ്യപിക്കാത്തവര്‍ക്ക് പണം ചിലവാകുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ കൂടുന്നതു കൊണ്ടും. മതിയായ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടു പോലും ഇവിടുത്തെ കടക്കാര്‍ തങ്ങള്‍ക്ക് സിം കാര്‍ഡ് തരാന്‍ മടിക്കുന്നുവെന്നാണ് പശ്ചിമ ബംഗാളിലെ ഗുലാം മുസ്തഫയുടെ പരാതി. അതുമൂലം പലര്‍ക്കും ജഇഛ ബൂത്തുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
            അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ പേരു വിവരങ്ങള്‍ ശരിയായ രീതിയില്‍ രജിസ്റര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അഘഛ (അശൈമിെേ ഘമയീൌൃ ഛളളശരലൃ). തൊഴിലാളികളെ ജോലിക്കു കൊണ്ടുവരുന്ന ഏജന്റിനെ കൂടാതെ സര്‍ക്കാര്‍ തലത്തില്‍ നിന്ന് അഘഛ യും അടുത്തുള്ള പോലീസ് സ്റ്റേഷനിലും എല്ലാ തൊഴിലാളികളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കണക്ക്. പക്ഷേ ഇവിടെ വരുന്ന 100 തൊഴിലാളികളില്‍ 10 പേരുടെ വിവരങ്ങള്‍ മാത്രമേ ഔദ്യോദികമായി രേഖപ്പെടുത്തുന്നുള്ളൂ. പലപ്പോഴും പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും ഇടപെടുമ്പോഴുമാണ് ഇവരുടെ ദുരിത പൂര്‍ണമായ ജീവിതത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. സാക്ഷരതയിലും ജീവിതശൈലിയിലും സമ്പന്നരുടെ നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വളരെ പരിതാപകരമായ രീതിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളോടു പെരുമാറുന്നത്. കേരളത്തിലെ ഭക്ഷണത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ എന്തായാലും വിശക്കുമ്പോള്‍ വയറു നിറയണം എന്നേയുള്ളൂ എന്നാണ് അസംകാരന്‍ അബുള്‍ അലിയുടെ നിലപാട്.
        മഴയും മഞ്ഞും വെയിലുമൊന്നും കാര്യമാക്കാതെ മ്ുംംം പൊടിയും മുതലാളിയുടെ ശകാരവുമേറ്റു പകലന്തിയോളം പണിയെടുക്കുന്ന ഇവരുടെ വിയര്‍പ്പു പതിഞ്ഞ നോട്ടുകളെ പ്രതീക്ഷിച്ച് അങ്ങകലെ ഒരുപാടു പേര്‍ കാത്തിരിപ്പുണ്ട്.
             ക്യാമറക്കു മുന്നില്‍ നിരന്നു നിന്ന് പുഞ്ചിരിക്കുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും അവരുടെ മിഴികളിലും ഒരു നല്ല നാളയെക്കുറിട്ടുള്ള സ്വപ്നങ്ങളുണ്ട്. തങ്ങളെക്കുറിച്ചന്വേഷിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള ഒരാശ്വാസം. പിരിയാന്‍ നേരം തന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്ത് അക്രം വീണ്ടും പാടി....
'മേരി സപ്നോം കി റാണി കബ് ആയേഗി തു
   ആയി രുത് മസ്താനി കബ് ആയേഗി തു.....'                          

Thursday, March 14, 2013

കറന്റ് അക്കൌണ്ട് കമ്മി- ചില ആശങ്കകള്‍



              രശ്മി ഭാസി
                                           

                           ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആശങ്കയിലാഴ്ത്തികൊണ്ട് കറന്റ് അക്കൌണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.4% ഉയര്‍ന്നിരിക്കുന്നു. 2012 ഡിസംബര്‍ 31 ന് പുറത്തുവിട്ട ഈ നിരക്ക് മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ള 4.2% വുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നത്തിന്റ ഗൌരവം മനസിലാകുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കറന്റ് അക്കൌണ്ട് കമ്മി 5% കടന്നിരിക്കുന്നത്.
     
                               ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതി വഴി രാജ്യത്തെത്തുന്ന വരുമാനവും, വിദേശരാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെയും സാധനങ്ങളുടെയും ഇറക്കുമതി വഴി രാജ്യത്തുനിന്നുംപുറത്തേക്ക് ഒഴുകുന്ന പണവും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മിയെയും മിച്ചത്തെയും തീരുമാനിക്കുന്നത്. അതായത് രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മി.രാജ്യത്തിന്റെ കയറ്റുമതി കുറഞ്ഞും ഇറക്കുമതി കൂടിയും ഇരുന്നാല്‍ കറന്റെ അക്കൌണ്ട് കമ്മിയായിരിക്കും.ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മറിച്ച് ഇറക്കുമതി കുറവും കയറ്റുമതി കൂടിയുമിരുന്നാല്‍ കറന്റ് അക്കൌണ്ട് മിച്ചമായിരിക്കും ഇത് രാജ്യത്തിന് നേട്ടമാണ്. 
     
                                       2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ഉണ്ടാക്കിയ ഇടിവാണ് കമ്മിയുടെ പ്രധാന കാരണം. ഇറക്കുമതിയിലെ വര്‍ദ്ധനവ് വ്യാപാരക്കമ്മി ഉയര്‍ത്തി, ഇത് കറന്റ് അക്കൌണ്ട് കമ്മിയുടെ ഉയര്‍ച്ചയ്ക്ക്കാരണമായി. അതോടൊപ്പം  സ്വര്‍ണ്ണം, എണ്ണ എന്നിവയുടെ ഇറക്കുമതിയില്‍ തുടര്‍ച്ചയായ ഉണ്ടായ വര്‍ദ്ധനവാണ് മറ്റൊരു കാരണം. ഇതിനു പരിഹാരമായി ജനുവരി പകുതിയോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 4% നിന്നും 6% ഉയര്‍ത്തി. ലോകത്ത് ഏറ്റവും അധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി വെട്ടിച്ചുരുക്കി കറന്റ് അക്കൌണ്ട് നിയന്ത്രണ വിധേയമാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വര്‍ണം വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയ്ക്ക് റിസര്‍വ്വ്ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം കമ്മി കുറയ്ക്കുന്നതിനുള്ള മികച്ച നടപടിയായിരുന്നു. 
                             
                                  നിലവിലുള്ള വര്‍ദ്ധനവ് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നതില്‍ സംശയം ഇല്ല. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റം ഒരു പരിധിവരെ കറന്റ് അക്കൌണ്ട് കമ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
കമ്മി വര്‍ദ്ധിക്കുന്നതനുസരിച്ച് രൂപയുടെ മൂല്യം കുറയും, അതോടൊപ്പം രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെയ്മെന്റിനെയും ഇത് പ്രതികൂലമായി ബാധിക്കും. കമ്മി 3% കടക്കുന്നത് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങില്‍ മാറ്റം വരുത്തും. എന്നാല്‍ അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സികളുടെ തരം താഴ്ത്തലില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമം 2013-14 വര്‍ഷത്തെ ബഡ്ജറ്റ് അവതരണത്തില്‍ ഉണ്ടായി. 
                                            
                                  രാജ്യം ഇപ്പോള്‍ കമ്മി നികത്തുന്നത് ഓഹരി വിപണിയിലെ വിദേശനിക്ഷേപത്തെയും, വായ്പകളെയും,പ്രത്യക്ഷവിദേശനിക്ഷേപത്തെയും ആശ്രയിച്ചാണ്. എന്നാല്‍ വിദേശനിക്ഷേപത്തെ വന്‍തോതില്‍ ആശ്രയിക്കുന്നത് രാജ്യത്തിന് തിരിച്ചടിയാകും. ഏതു നിമിഷവും പിന്‍വലിക്കാവുന്ന നിക്ഷേപമാണിത്. കുതിച്ചുയരുന്ന കറന്റ് അക്കൌണ്ട് കമ്മി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേല്‍ ഏര്‍പ്പെടുത്താവുന്ന തീരുവയാണ് ഒരു പരിധിവരെ ഇതിനുള്ള പരിഹാരം.