Monday, January 28, 2013

വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍: ടി.വി രാജേഷ്


കോട്ടയം : മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും കാണിച്ചുതന്ന മാതൃകയിലല്ല കേരളത്തിലെ കോണ്‍ഗ്രസ്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കു മുന്‍പില്‍ കീഴടങ്ങുന്നു, വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍ എന്നും ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. രമേഷ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് തുടരാനാവില്ലെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   ഇന്ന് സമുദായിക മതനേതാക്കന്‍മാരാണ് യു.ഡി.എഫ്. നെ നിയന്ത്രിക്കുന്നത്.കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ തിരഞ്ഞെടുക്കന്നതില്‍പ്പോലും മത നേതാക്കന്‍മാര്‍ ഇടപെടുന്നു. സുകുമാരന്‍ നായരുടെ കടാക്ഷം ഇല്ലെങ്കില്‍ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയാകുമായുരിന്നില്ല എന്ന് പോലും പറയുന്നു.
                                           സമുദായിക നേതക്കന്‍മാരെ കൂട്ടുപിടിച്ച് ആളാവാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതക്കന്‍മാര്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ സമുദായിക നേതക്കളെ കൂട്ടുപിടിച്ച്  വൃത്തികെട്ട കളിയാണ് രമേഷ് ചെന്നിത്തല നടത്തുന്നത്.പ്രസിഡന്റിന്റെ നട്ടെല്ലില്ലായ്മയാണ് ഇതിന് കാരണം.
                                           സാധരണയായി യൂണിവേഴ്സിറ്റികളിലെ വി.സി. സ്ഥാനത്തേക്ക് യോഗ്യരായവരെ സര്‍ക്കാര്‍ നേരിട്ട് വിളിക്കുകയാണ് പതിവ്.
കമ്യൂണിസ്റ് മന്ത്രിസഭകള്‍ ഇതിനു മാതൃക കാണിച്ചിട്ടുമുണ്ട്. എന്നാല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് എം.ജി യൂണിവേഴ്സിറ്റിയുടെ കര്യത്തില്‍ അപേക്ഷ ക്ഷണിക്കുകയും യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയില്ലാത്ത ആളെ നിയമിക്കുകയും ചെയ്തു. എം.ജി. വി.സി. എം.വി. ജോര്‍ജ്ജിനെ മാറ്റാന് മുഖ്യമന്ത്രി തയ്യാറാകണം. മറ്റ് പല യൂണിവേഴ്സിറ്റികളിലെയും വി.സി. സ്ഥാനം മത നേതാക്കന്‍മാര്‍ക്ക് വീതിച്ചുകൊടുക്കുന്ന അവസ്ഥയിലുമാണ്. ഇത് അപകടകരമായ അവസ്ഥയാണ്.
                                         കെ.സ്.ആര്‍.ടി.സി. യോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. യെ തകര്‍ക്കുന്നതാണ്. സാധരണക്കരായ യാത്രക്കാരുടെ എക യാത്രമാര്‍ഗമായ കെ.എസ്.ആര്‍.ടി.സി. യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍   ഉടന്‍ നടപടിയെടുക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിക്ഷേധവുമായി ഡി.വൈ.എഫ്.ഐ.രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment