Wednesday, January 16, 2013

മറന്നുവോ.......???

                                                                മറന്നുവോ.......???
രാധിക പുന്നാത്തൂര്‍

ജനുവരി 15....ഇന്ത്യന്‍ കരസേനാ ദിനം... ഒരു തരത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്‍റെ  അത്ര തന്നെ പ്രാധാന്യത്തോടെ ഓരോ ഭാരതീയനും ആഘോഷിക്കേണ്ട ദിനം. ഇന്ത്യന്‍ കരസേന സ്ഥാപിതമയിട്ടു 65 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു.
 (മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്നാ സിനിമയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്തുകൊണ്ട് )
     "ക്രിക്കറ്റ് കളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രം ഇന്ത്യക്കാരാണെന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നവരല്ല; ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഇന്ത്യയെന്ന അഭിമാനത്തെ നെഞ്ചോടു ചേര്‍ത്ത്  സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍ ജവാന്‍മാര്‍." ഈ വാചകങ്ങളെ അന്വര്തമാക്കും  വിധമാണ് നമ്മുടെ ധീര ജവാന്മാര്‍ ഓരോ മിനിട്ടിലും രാഷ്ട്രത്തിന് വേണ്ടി സേവനം ചെയ്യുന്നത്. മുകേഷ് അംബാനി മുതല്‍ തെരുവിലെ പാവപ്പെട്ടവന്‍ വരെ സ്വാതന്ത്ര്യത്തോടെ നിര്‍ഭയരായി നമ്മുടെ നാട്ടില്‍ ജീവിക്കുന്നത് മഞ്ഞോ മഴയൊ വെയിലോ കാര്യമാക്കാതെ അതിര്‍ത്തികളില്‍ ജീവന്‍ പണയം വച്ച് നമ്മുടെ ജീവനും സ്വത്തിനും അവര്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്.
               നീറുന്ന വേദനയും നെഞ്ചിലേറ്റിയാണ് ഇന്ത്യയിലെ ഓരോ മക്കളും ഈ വര്‍ഷത്തെ കരസേനാ ദിനത്തിലൂടെ കടന്നു പോയത്. പാക് അധീന കാശ്മീരില്‍ ബങ്കറുകള്‍  സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ  അതിര്‍ത്തി തര്‍ക്കത്തില്‍ ക്രൂരവും പൈശാചികവുമായ രീതിയിലാണ്‌ പാക്കിസ്ഥാന്‍ സൈന്യം നമ്മുടെ രണ്ടു ജവാന്മാരെ കൊലപ്പെടുത്തിയത്. എന്നിട്ടും മതിവരാതെ മൃതശരീരങ്ങള്‍ വികൃതമാക്കുകയും  ഒരു ജവാന്‍റെ  തല അറുത്തെടുക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍  ബിക്രം സിംഗിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ 4 ഇന്ത്യന്‍ ജവാന്മാരുടെ തലകളാണ് പാകിസ്താന്‍ നിഷ്ക്രൂരമായി  വെട്ടിമാട്ടിയത്.
           ഭാരതാംബക്ക് വേണ്ടി അവസാന ശ്വാസം  വരെ പൊരുതാന്‍ തന്‍റെ  മകനെ അയച്ച ആ ജവാന്‍റെ  അമ്മക്ക്  ചേതനയറ്റ മകന്‍റെ മുഖം അവസാനമായൊന്നു  കാണാനുള്ള  ഭാഗ്യം പോലും ഇല്ലാതായ അവസ്ഥയാണിപ്പോള്‍. പാക്കിസ്ഥാന്‍ സൈന്യം അറുത്തെടുത്ത മകന്‍റെ ശിരസ്സ്‌ തിരിച്ചു കിട്ടുന്നതിനു വേണ്ടി നിരാഹാര സമരത്തിന്‌ ഒരുങ്ങേണ്ടി വന്നു ആ പാവം അമ്മയ്ക്ക് ......!!!!! ജീവനറ്റ ശരീരത്തോട്  പോലും ഒരിറ്റു ദയവു കട്ടന്‍ തുനിയാത്ത പാക്കിസ്ഥാന്‍ സൈന്യം ആ ശിരസ്സ്‌ മടക്കി കൊദുക്കുമെന്നതു ആ അമ്മയുടെ വെറും മിഥ്യാ ധാരണ മാത്രമാണ്.
    വെടി നിര്‍ത്തല്‍  കരാര്‍  ലംഘിച്ചു കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കുമ്പോഴും  പാക്കിസ്ഥാന്‍ വഞ്ചന കാണിച്ചിട്ടില്ലെന്നു പറയുന്ന കേന്ദ്ര മന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്‍റെ  പ്രസ്താവന തികച്ചും അപലപനീയം മാത്രമാണ്. വയോധികനായ ഒരു പട്ടാളക്കാരന്‍ രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ജവാന്റെ തല തിരിച്ചു കിട്ടിയേ പറ്റൂ എന്നപേക്ഷിച്ചു.
ഇനിയും ആക്ക്രമണം തുടര്‍ന്നാല്‍ തിരിച്ചും ആക്ക്രമിക്കുമെന്നു പറയുന്ന ഇന്ത്യന്‍ ഭരണകൂടം നഷ്ടപ്പെട്ട ആ ശിരസ്സു തിരികെ ലഭിക്കാന്‍ ഇത് വരെ എന്ത് നടപടിയാണ് സ്വീകരിച്ചത്...? ദിനരാത്രങ്ങളെണ്ണാ  രാഷ്ട്രത്തെ സേവിച്ചതിന് ശരിക്കും ഈ നീതിയാണോ നമ്മുടെ ധീര രക്തസാക്ഷികള്‍ക്ക് ലഭിക്കേണ്ടത്..???



2 comments: