Thursday, November 21, 2013

'ഞങ്ങള്‍ക്ക് താപിലയം ഇല്ല, ക്വാറിയും മാണല്‍വാരലും ഇല്ല, വന്‍കിട വ്യവസായങ്ങളും ഇല്ല, പിന്നെ എന്തിാണ് ഞങ്ങള്‍പേടിക്കുന്നത'്



  മുഹമ്മദ്‌ ഷാമോൻ




 'ഞങ്ങള്‍ക്ക് താപിലയം ഇല്ല, ക്വാറിയും മാണല്‍വാരലും ഇല്ല, വന്‍കിട വ്യവസായങ്ങളും ഇല്ല, പിന്നെ എന്തിാണ് ഞങ്ങള്‍പേടിക്കുന്നത'്. പരിസ്ത്ഥി ലോല പ്രദേശമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള കോട്ടയത്തെ കൂട്ടിക്കല്‍ വില്ലേജിലെ ഒരു സാധരണ മലയോര കര്‍ഷകന്റെ വാക്കുകളാണിത്. ബംഗ്ളാവുകളും റിസോര്‍ട്ടുകളും പണിയാന്‍ സ്പങ്ങള്‍ കാണാതെ മണ്ണില്‍ പ്രതിക്ഷയുടെ വിത്തെറിഞ്ഞു പ്രതികൂല സാഹചര്യങ്ങളോട് പോരാടി ഫലം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഇങ്ങ പറയാ സാധിക്കു.  ആ മുഷ്യന്റെ വാക്കുകള്‍ക്ക് സമാമായിരുന്നു ആ ാട്ടില്‍ ിന്ന്ും കാണാന്‍ കഴിഞ്ഞതും. പോസ്റ്ററുകളോ സമരങ്ങളോ ഇല്ല. അവര്‍ ആകുലരുമല്ല. 'ഇതൊക്കെ മുതലാളിമാര്‍ ഇളക്കിവിടുന്ന പ്രശ്ങ്ങളല്ലെ' എന്നായിരുന്നു  കുടുംബശ്രീ പ്രവര്‍ത്തകരുടെ ചര്‍ച്ചയും . ഈ മുഷ്യരേപ്പോലെ തന്നെയുള്ള വരാണ് മലയോര മേഖലയിലെ കൂടുതലുംപേര്‍. അതിാല്‍ തന്നെയാണ് ഒരു സമൂഹം റോഡില്‍  അരി കഴുകിപ്പോള്‍ ഇവരെപ്പോലെയുള്ള മറ്റൊരു സമൂഹം  വീട്ടില്‍ കഞ്ഞിവച്ചതും.
 
മാധവ് ഗാഡ്ഗിലി ാടുകടത്തണമെന്നും, കസ്തൂരി രംഗ ഐ എസ് ആര്‍ ഒ യുടെ  റോക്കറ്റില്‍ തന്നെ കയറ്റി ബഹിരാകാശത്തേക്കയക്കണമെന്നും പറയുന്ന മലയോര ശബ്ദത്തിു പിന്നില്‍ സ്ഥാപിതമായ താല്‍പര്യങ്ങളാണെന്നത് വ്യക്തം. കേരളത്തിന്റെ കടല്‍ത്തിരമേഖലക്ക് സമാന്തരമായി ിലകൊള്ളുന്ന പശ്ചിമ മേഖലയുടെ സംരക്ഷണം ആരുടെയൊക്കയെ ഉറക്കം കെടുത്തുന്നു എന്ന് മസിലാക്കാം. ഗുജറാത്തുമുതല്‍ കേരളം വരെ ിലകൊള്ളുന്ന ഈ മലയോര മേഘലയുടെ സംരക്ഷണത്തിായി മുന്നോട്ടുവച്ച ിര്‍ദേശങ്ങളില്‍ ഇത്രയും വലിയ രീതിയില്‍ അക്രമവും പ്രതിഷേധവും ടത്തുന്നവര്‍ ഇവിടെയേ..യുള്ളു. എന്നാല്‍ ഇത് ഇവിടങ്ങളിലെ എല്ലാ ജങ്ങള്‍ക്കും ബാധകമാവുമെന്നിരിക്കെയാണെന്നത് ശ്രദ്ദേയവും.
     
 പരിസ്ഥിതി ശാസ്ത്രഞ്ജായ മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടു തന്നെ ടപ്പാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നവരാണ് ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍. ഐ എസ് ആര്‍ ഒ യില്‍ ിന്നും വിരമിച്ച കസ്തൂരിരംഘന്റെ റിപ്പോര്‍ട്ടില്‍ ഈ വിഭാഗത്തിു കടുത്ത ീരസവും ബാക്കിയാണ്. എന്നാല്‍ ഇതൊന്നും ടപ്പാക്കാന്‍ അുവദിക്കാത്തവരാണ് മലയോരമേഖലയിലെ ഒരു കൂട്ടം മല്ലന്‍മാര്‍. ഇതില്‍ ക്വാറി ഉമകള്‍ വന്‍കിട ബിസ്സിസ്സുകാര്‍ റിസോര്‍ട്ടുടമകള്‍ 'തെറ്റിദ്ദരിക്കപ്പെട്ടവര്‍' ഒന്നും അറിയില്ലാത്തവര്‍ ബ്രിട്ടീഷുകാരുടെ പിന്‍മുറക്കാരയ വിഘടിപ്പിച്ച് ഭരണം ടത്തുന്ന രാഷ്ട്രീയക്കാര്‍ എന്നിങ്ങ ിരവധിപ്പേരുള്‍പ്പെടുന്നു. സ്ഥാപിതമായ താല്‍പര്യങ്ങള്‍ മുന്‍ിര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം ല്‍കുകമാത്രമാണ് ഇവരുടെ ലക്ഷ്യം.

മലയോര കര്‍ഷകന്റെ ആശങ്കകള്‍ക്കു മറുപടി ല്‍കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഭരണാധികള്‍ തന്നെയാണ് മുതലെടുപ്പുകള്‍ക്ക് സമൂഹത്തില്‍ കൂട്ട് ില്‍ക്ക്ുന്നത്. ഒരു കാലഘട്ടത്തില്‍ മലയോരത്ത്് കുടിയേറി മണ്ണിാടും കാട്ട് മൃഗങ്ങളോടും പോരാടി പൊന്ന് വിളയിച്ചവരാണ് ഈ മേഖലയിലെ കര്‍ഷകരുടെ മുന്‍ഗാമികള്‍ അതിാല്‍ തന്നെ പിന്‍മുറക്കാരുടെ ആശങ്കകള്‍ക്ക് സാമൂഹിക പ്രാധ്യാവും ഉണ്ട്. അത് സാധൂകരിക്കുകയും വേണം. എന്നാല്‍ അതിലും പ്രാധ്യാമുള്ളതാണ് വരും തലമുറയുടെ ിലില്‍പ്പ്, കാടിന്റെയും ജീവജാലങ്ങളുടെയും ിലില്‍പ്പ്. അതിു മണ്ണി മാഭംഗപ്പെടുത്തുന്നവരുടെ കൈകളില്‍ ിന്ന് വത്തെയും പ്രകൃതിയും സംരക്ഷിച്ചേ തീരൂ.

ഇടുക്കിയുടെ കാര്‍ഷിക വിളയായി ടൂറിസം വന്ന ാളുകളില്‍ തന്നെയാണ് ഈ മേഖലയിലും ചൂഷണങ്ങള്‍ ആരംഭിക്കുന്നത്. 'റിസോര്‍ട്ടു' വിള മണ്ണില്‍ വ്യാപകമായി ടുവാന്‍ തുടങ്ങി, മലകളും മേടുകളും ഇടിച്ചു ിരത്തി, കാലസ്ഥയെ തന്നെ മാറ്റി മറിച്ചു. ഇതില്‍ വിദേശികളും സ്വദേശികളും ഒരു പോലെ പങ്ക് പറ്റി. ഈ മേഖലകളിലെ സംരക്ഷണം കൂടുതലായും ബാധിക്കുന്നതും ിര്‍മാണ വ്യവസായ മേഖലയിലെ വന്‍കിടക്കാരെ തന്നെയാണ്. അത് പോലെ സ്പ പദ്ദതികളുമായി കാത്തിരിക്കുന്നവരെയും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആ'ശങ്ക' എത്ര തോളമാണെന്ന് മസ്സിലാക്കാം. കോഴിക്കോടും കണ്ണൂരും ടന്ന കുടിയേറ്റകര്‍ഷക മേഖലയിലെ അക്രമങ്ങള്‍ക്കു പിന്നിലും വന്‍കിട കൊള്ളക്കൂട്ടം തന്നെയായിരുന്നു. എല്ലാം സാധരണ കര്‍ഷകന്റെ ബാറില്‍ തകര്‍ത്താടി എന്നു മാത്രം. ൂറും ൂറ്റിപ്പത്തും ക്വാറികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും പത്തം തിട്ടയില്‍ ഉണ്ട്. ഇവയുടെ ിരന്തര പ്രവര്‍ത്തം മൂലം ജീവും സ്വത്തിും, ഭീഷണിയുമായി കഴിയേണ്ടി വരുന്ന ിരവധി കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് ഈ റിപ്പോര്‍ട്ട്. വെടി മരുന്നിന്റെയും മറ്റും ഉപയോഗം മൂലം മാറാരോഗങ്ങള്‍ പേറുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് ടിക്കുന്നത് മുഷ്യത്യ രഹിതമാവുമാണ്. അതിാല്‍ തന്നെ ഈ വിഷയത്തില്‍ പൊതു സമൂഹത്തെ മാിച്ച് യുക്തി പരമായ തീരുമാം എടുക്കാന്‍ മത, സംഘടാ തേക്കന്‍മാര്‍ തയ്യാറാവണമായിരുന്നു. ഇിയും വൈകിയിട്ടില്ല, വൈകാരികമായ കാര്യങ്ങള്‍ ഇളക്കിവിടാതെ, രാഷ്ട്രീയങ്ങള്‍ക്കധീതമായി വ്യക്തി താല്‍പര്യങ്ങള്‍ക്കിടം ല്‍കാതെ തെറ്റ് തിരുത്താന്‍  തയ്യാറാകണം. സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ട് ിന്നവര്‍ സ്വന്തം അസ്ഥിത്വം അടിയറ വച്ച് വോട്ടും, അധികാരവും മാത്രവും സ്വപ് കാണുന്നവരാണെന്ന് തിരിച്ചറിയാതെ പോകരുത്്.


'തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സാധ്യമാകാന്‍, സ്ഥലെമെടുപ്പിും ജങ്ങളെ ബോധ്യവാന്‍മാരാക്കുന്നതിലും പള്ളി ഉള്‍പ്പെടുന്ന സ്ഥലം വിട്ടു ലല്‍കുന്നതിലും
തിരുവന്തപുരം ബിഷപ്പായിരുന്ന പീറ്റര്‍ ബര്‍ണാഡ് പെരേര വഹിച്ച സ്ഥാം ിര്‍ണായമായിരുന്നു. അതിാല്‍ ത്ന്നെ ഒരു ചരിത്രത്തിാപ്പം ആ ഓര്‍മകളും മായതെ കിടക്കുന്നു. തലമുറകള്‍ സ്മരിക്കപ്പെടുന്നു'.

 


 

Monday, July 8, 2013

..ജനാധിപത്യ വേരുകളുറക്കാതെ ഫറോവയുടെ മണ്ണ്..

മുഹമ്മദ് ഷാമോന്‍


ജനാധിപത്യത്തിന്റെ നവപുലരികണ്ട് ആര്‍ത്തുല്ലസിച്ച ജനത നൃത്തമാടിയ തെരുവില്‍ ചേതനയറ്റ ശരീരങ്ങള്‍ നിര്‍ജീവമായി മണ്ണോട് ചേരുന്നു. ചരിത്രസ്മാരകങ്ങള്‍ കഥ പറയുന്ന ഈജിപ്തിന്റെ മണ്ണ് പുതിയ ചരിത്രം എഴുതുന്നു, അശാന്തതയുടെയും അസ്ഥിരതയുടെയും അലമുറകളുടെയും ചരിത്രം.

അറബ് വസന്തത്തിന്റെ നാള്‍വഴികളില്‍ എറ്റവും പ്രാധാന്യമര്‍ഹിച്ച തെരുവാണ് ഈജിപ്തിലെ തഹ്‌രീര് സ്വകയര്‍. ഒരേ ലക്ഷ്യം ഒരേ വികാരം ഒറ്റ ജനത അതായിരുന്നു ഇവിടുന്നു ലോകം കണ്ടത്. ഏകാധിപത്യത്തില്‍ നിന്നുള്ള മോചനവും ജനാധിപത്യത്തിലേക്കുള്ള വിമ്പലും. പതിനായിരങ്ങള്‍ ഒത്തുകൂടിയ തെരുവ്...., രാവുകള്‍ പകലുകളാക്കി ശബ്ദമുഖരിതമാക്കിമാറ്റിയ ജനത. ആവേശം കൊണ്ട  ലോക ജനത ഉറ്റു നോക്കി  രക്തരഹിതമായ ആ വിപ്ലവ പോരാട്ടം. ഒടുവില്‍ മാനത്തു വര്‍ണങ്ങള്‍ വിതറി അവര്‍ ജനാധിപത്യ വിപ്ലത്തിന്റെ വിജയമറിയിച്ചു.

 2012 മെയ്യില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡ്ഡ് രൂപം കൊടുത്ത ഫ്രീഡം ആന്‍്ഡ് ജസ്റ്റിസ് പാര്‍ട്ടി ഭൂരിപക്ഷം നേടുകയും അതിന്റെ നേതാവായ മുഹമ്മദ് മുര്‍സി പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു. ജനാധിപത്യത്തിലേക്കുള്ള ഈജിപ്തിന്റെ ഈ ചുവടുവെപ്പ് അത്രയൊന്നും എളുപ്പം ആയിരുന്നില്ല. ഒരു വശത്ത് മുബാറക്ക് യുഗത്തിലെ ശക്തി ഇനിയും കയ്യൊഴിഞ്ഞിട്ടില്ലാത്ത പട്ടാളം , മറുവശത്ത് രാജ്യത്തെ മതാധിഷ്ഠിതം ആക്കാന് പ്രതിജ്ഞാബദ്ധരായ മുസ്ലിം ബ്രദര്ഹുഡ്. ഇടയ്ക്ക് പട്ടാളവും കോടതിയും തമ്മിലുള്ള ശാക്തിക വടംവലിക്കിടയില് രാജ്യത്ത് ഒരു പ്രതിവിപ്ലവമോ സൈനിക അട്ടിമറിയോ പോലും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതെല്ലാം മറികടന്നാണ് മുര്‍സി എന്ന ഭരണാധികാരി തന്റെ ഭരണത്തിന്റെ ഒരു വര്‍ഷം 2013 ജൂണിലേക്ക് എത്തിച്ചത്. പക്ഷെ  ജൂണ്‍ മാസം മുര്‍സിയുടെ ഭരണത്തിന്റെ അവസാന നാളുമായി.

തഹ്‌രീര്‍ സ്വകയര്‍ വീണ്ടും ജനനിബിഡമായി  പതിനായിരങ്ങള്‍ ഒത്തുകൂടി. നിരാശരായ ജനത എന്ന് അവര്‍ സ്വയം വിശ്വസിച്ചു. ബാക്കിയായ ആശകകള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി. ലോകത്തിനു മാതൃക വിപ്ലവം കാണിച്ചു നല്‍കിയവരുടെ വിപ്ലവ മുറകള്‍ മാറി അവര്‍ പെട്ടെന്ന് അശാന്തരായി തെരുവുയുദ്ദം നടത്താന്‍ തുടങ്ങി. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മരണം നിരവധിയായി. നൂറുകണക്കിനാളുകള്‍ക്ക പരിക്കേറ്റു. ആഭ്യന്തരകലാപത്തിലോട്ട് പോലും പോകും എന്ന സ്ഥിതിയും വന്നു. സൈന്യം ഇടപെട്ട് തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ  സ്ഥാനഭ്രഷ്ടനാക്കി. ഈജിപ്ഷ്യന് ജനതയുടെ പ്രതീക്ഷ നിറവേറ്റാന്‍ പരാജയപ്പെട്ട മുര്‍സിയെ ഒഴിവാക്കുകയാണെന്നാണ് സൈനിക മേധാവി വ്യക്തമാക്കിയത്. സൈനിക മേധാവിയായ ജനറല് അബ്ദെല് ഫത്താഹ് അല്‍ സിസി രാജ്യത്തിന്റെ ഭരണഘടന സസ്‌പെന്ഡ് ചെയ്തു ജനാധിപത്യത്തിലേക്കു മടങ്ങാനുള്ള പുതിയ മാര്ഗരേഖയും പുറത്തിറക്കി.


ഈജിപ്ത് കണ്ട ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ പതനം എന്നു വിശേഷിപ്പിക്കാം ഈ സംഭവവികാസങ്ങളെ. അവിടെയാണ് കുറെ ചോദ്യങ്ങള്‍ ബാക്കിയാകുന്നത്. സാമ്രാജ്യത്ത വിരുദ്ദ നിലപാടുകള്‍ സ്വീകരിക്കുകയും രാജ്യത്തിന്റെ അഭിമാനം ആരുടെയും കാല്‍ചുവട്ടില്‍ വയ്ക്കുകയില്ലെന്നും പറഞ്ഞ കരുത്തനായിരുന്നു മുര്‍സി. പതിവു ഭരണാധികാരികളില്‍ നിന്ന് വിപരീധനായി അമേരിക്കയോട് വിധേയത്വം  കാണിക്കാത്ത ഭരണാധികാരി. എവിടയാണ് മുര്‍സി എന്ന ഭരണാധികാരിക്ക് തെറ്റിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു ജനതക്ക് അവര്‍ ആഗ്രഹിച്ചതെല്ലാം നല്‍കാന്‍ കഴിയുന്ന മന്ത്രം അറിയാതെ പോയതായിരുന്നോ അത്. അതോ അക്ഷമരായ ജനതയുടെ ആവേശം, തകര്‍ത്തുകളഞ്ഞ ഭരണതലവന്റെ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നോ മുര്‍സി. വളരെ പ്രതീക്ഷകളെടെയാണ് മുര്‍സിയെ അറബ് വസന്തം തീര്‍ത്ത ജനത കണ്ടത്.

മുകളില്‍ സൂചിപ്പിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല ഭരണത്തിലേറിയ ഗവണ്‍മെന്റിന്റെ മുമ്പോട്ട് പോക്ക്. പ്രധനമായും ഇതിനു കാരണമായ ഒരു ഘടകം ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു കാണിച്ച ആവേശം തുചര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ ഓട്ട് ചെയ്യാന്‍ ഈ ജനത കാണിച്ചില്ല. മുസ്ലീം ബ്രദര്‍ ഹുഡിന്റെ പാര്‍ട്ടി സ്വാഭികമായ സാമൂഹികാന്തരീക്ഷത്തില്‍ വിജയിച്ചു. മതേതര കാഴ്പ്പാടുകള്‍ പറഞ്ഞെങ്കിലും അവര്‍
രാജ്യത്തെ മതാധിഷ്ഠിതം ആക്കാന്‍ പരമാവധി ശ്രമിച്ചു. ഇത് പുതിയൊരു ആശയ സംഘര്‍ഷത്തിനു വഴിയൊരുക്കി. ഇതിനിടയില്‍ പ്രസ്ഡന്‍ഷ്യല്‍ ഉത്തരവിറക്കി മുര്‍സി ഏകാധിപതിയാകാനും ശ്രമം നട്ത്തിയിരുന്നു. വന്‍ ജന പ്രക്ഷോഭങ്ങളാണ് ഇതു വരുത്തിതീര്‍ത്തത്.

വിപ്ലവത്തില്‍  പങ്കെടുത്ത കോപ്റ്റിക് ക്യസ്ത്യാനികളും മതേതരവാദികളും അവിശ്വാസികളും  അടങ്ങുന്ന വന്‍ ജനതക്ക് ഇതെല്ലാം അസന്തുഷ്ടി ഉണ്ടാക്കി. അവര്‍ മതേതര കാഴ്ചപ്പാടുകളെ കൂട്ട പിടിച്ചു. മുര്‍സി മതത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടുകളെയും.
ജനാധിപത്യത്തിലേക്കുള്ള  ചുവടുവെപ്പില്‍ ഈജിപ്തില്‍ മൂന്ന് സ്വാധീനശക്തികള്‍് ഉയര്‍ന്ന് വന്നിരുന്നു. രാജ്യത്തെ നിര്‍ണ്ണായക ശക്തിയായ പട്ടാളം ഒരു വശത്ത്, മറുവശത്ത് മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും അവരുടെ സഖ്യകക്ഷികളും . മൂന്നാമതായി രാജ്യത്തെ മാറ്റിമറിച്ച വിപ്ലവത്തിനു തിരികൊളുത്തിയവരും മതേതര, ലിബറല്‍, ജനാധിപത്യ മൂല്യങ്ങള്‍ വഹിക്കുന്നവരുമായ ആക്ടിവിസ്റ്റുകള്‍.

ഇവരില്‍ ബ്രദര്‍ ഹുഡ് ഒഴിച്ചുള്ള ഒരു വിഭാഗം മുര്‍സിക്കെതിരെ വിപ്ല്‌ളവം ആഹ്വാനം ചെയ്ത് രംഗതെത്തി. ദേശീയ പ്രഭഷണല്‍ സ്വാഭാവമുള്ള സൈന്യവും ഇതിനെ ജനകീയ വിപ്ലവം എന്ന കണക്കില്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ന മട്ടില്‍ അവര്‍ക്ക് പിന്തുണ നല്‍കി. മുര്‍സി വീട്ടു തടങ്കലിലും ഭരണഘടന റദ്ദ്ആക്കപ്പെടുകയും..ചെയ്തു.. വീണ്ടും ഈജിപ്തിന്റെ മാനത്ത് മാരിവില്ലുകള്‍ തെളിഞ്ഞു.

പക്ഷെ കഴിഞ്ഞ  വിപ്ലവത്തിനു വിപരീതമായി മണ്ണില്‍ ചോര പൊഴിഞ്ഞു, എങ്ങും അക്രമവും കൊള്ളിവയ്പ്പും നടന്നു. ജനകീയ വിപ്ലവങ്ങള്‍ തകര്‍ത്താടിയ മണ്ണില്‍ വര്‍ഗ്ഗീയ വിപ്ലവവും, പരസ്പര വിപ്ലവവും തകര്‍ത്താടി. ജനങ്ങള്‍ തമ്മില്‍ തമ്മില്‍ പോരാടുന്നു. സൈന്യം വെടി ഉതിര്‍ക്കുന്നു. ശരീരങ്ങള്‍ നിശ്ചലമാകുന്നു. വ്യക്തമായ ലക്ഷ്യം ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ജനത തിരിച്ചുപോകാന്‍ മടികാണിക്കുന്നപോലെ ഓരുപറ്റം ആള്‍കൂട്ടം തെരുവില്‍ താണ്ഡവം നടത്തുന്നു.

സ്വപ്‌ന സാഫല്യത്തിനു വേണ്ടിയുള്ള പോരാട്ടം പശ്ചാതാപത്തിനു വേണ്ടിയാകുമോ എന്നു പോലും ചിന്തിപ്പിക്കുന്നു. മതേതര കാഴ്ചപ്പാടുകളില്‍ മുര്‍സിക്ക് തെറ്റ് പറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനതക്കും തെറ്റ് പറ്റിയിരിക്കുന്നു. ബ്രദര്‍ ഹുഡ് നേതാക്കന്‍മാര്‍ക്കുനേരെ അക്രമം അഴിച്ചു വിടുന്നു. വീട്ടു തടങ്കലിലാക്കുന്നു. ഇതില്‍ എങ്ങിനെയാണ് മതേതര കാഴ്ചപ്പാടുകള്‍ വരുന്നതെന്ന് മനസ്സിലാകുന്നില്ല. വീണ്ടും അക്രമങ്ങള്‍ മാത്രമേ ഇതു സൃഷ്ടിക്കു.

2012 നവംബറില്‍ പശ്ചിമേഷ്യയില്‍ വലിയ പ്രകമ്പനങ്ങള്‍ സ്യഷ്ടിച്ച് ഇസ്രായേല്‍ തുടക്കം കുറിച്ച ഗാസ പ്രതിസന്ധിയില്‍ ശക്തമായ തീരുമാനം എടുക്കുകയും ഇസ്രായേലിനെ മുട്ട് മടക്കിക്കുകയും ചെയ്ത അടുത്ത കാലം കണ്ട ധീരനായ ഒരു നേതാവാണ് മുര്‍സി എന്നതും സത്യം. അതിനാല്‍ തന്നെ പഴയ അറബ് മേഖലയിലെ സക്തികളായ.., സൗദിയും അമേരിക്കയും ഉള്‍പ്പെടുന്ന സഖ്യ കക്ഷികളുടെ പങ്കും ചിന്തിക്കേണ്ടതുണ്ട്. താത്ക്കാലിക പ്രസിഡന്റ് ആയി ചീഫ് ജസ്റ്റിസ് ആധികാരമേറ്റിരിക്കുന്നു. എന്നാല്‍ പുതിയ ഒരു സര്‍ക്കാര്‍ അതും എല്ലാരെയും തൃപ്തിപ്പെടുത്തി വരുന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.  അതോ വസന്തത്തെ ശിശിരത്തിനു വഴിമാറി വീണ്ടും സൈനിക ഭരണം ഉടലെടക്കുമോ....?


ആഫ്രിക്കന്‍ മേഖലകളില്‍ സാഹിത്യത്തിലും, സംസ്‌കാരത്തിലും, രാഷ്ട്രീയത്തിലും, വലിയ സ്വാധീനം ചെലുത്തുന്ന രാഷ്ട്രമാണ്  ഈജിപ്ത്. അതിനാല്‍ ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നതും വലിയ ഒരു പ്രതി സന്ധിയാണ്. അതുകൊണ്ട് ലോകവും ഉറ്റ് നോക്കുന്നു ഈജിതിന്റെ മുന്നോട്ടുള്ള നാളുകള്‍. ഒപ്പം ഫറോവമാരുടെ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രശസ്തമായ ഈജിപ്ഷ്യന് മ്യൂസിയത്തിന് അഭിമുഖമായി നില്‍ക്കുന്ന ചത്വരത്തെയും.

Friday, June 7, 2013

കുഞ്ഞൂഞ്ഞും രമേശനും പിന്നെ ഞാനും....

ദില്‍ജിത്ത് സി.ജി


(ഈ കഥയും കഥാപാത്രങ്ങളും തികച്ചും യഥാര്‍ഥം മാത്രമാണ്. ഇവയ്ക്ക് നിങ്ങളുടെ മനസിലെ സങ്കല്‍പ്പങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു ചുമ്മാ തോന്നുന്നതാ കേട്ടോ കാര്യമാക്കണ്ട)

ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ എപ്പോഴും വഴക്കാ.. അവര്‍ വലിയ കൂട്ടുകുടുംബമാ അതുകൊണ്ടാരിക്കും നേരം വെളുക്കുമ്പോ മുതല്‍ നല്ല ബഹളം കേള്‍ക്കാം. അവിടെ ഒരു പാവം ചെറുക്കനുണ്ട് രമേശന്‍, അവനെയിട്ട് എല്ലാരും വട്ടംതട്ടലാ പതിവ്.

വീട്ടിലെ മൂത്ത ചേട്ടന്‍ കുഞ്ഞൂഞ്ഞാണ്, പുള്ളിക്ക് ആശാരിപ്പണിയാ. എല്ലാരും മൂത്താശാരി എന്നുവിളിക്കും. അതിയാന് ഒരു ബുള്ളറ്റും ഒരു CBR ബൈക്കും ഉണ്ട്. 2011 മെയ് മോഡലാണ് രണ്ടും. മൂത്താശാരിടെ അനിയന്‍ കുഞ്ഞാപ്പയാണ്. അതിയാന് ഐസ്‌ക്രീം കച്ചവടമാണ്. എല്ലാരും ഐസ്‌ക്രീം കുഞ്ഞാപ്പ എന്നാണ് പുള്ളിയെ വിളിക്കുന്നത്. മൂപ്പര്‍ക്ക് ഒരു ഡ്യൂക്ക് ബൈക്കാണുള്ളത്, അതില്‍ പോയാണ് ഐസ്‌ക്രീം വില്‍ക്കുന്നത്.

പിന്നെ മൂന്നാമത്തെയാള്‍ ഒരു കേമനാ.. കരിങ്കോഴയ്ക്കല്‍ മാണി പ്രമാണി. ഈ പ്രമാണിക്ക് ഒരു കരിസ്മ ബൈക്കുണ്ട്. പുള്ളിക്ക് കാശിന്റെ ഇടപാടൊക്കെയാ, ഈ ബൈക്കുംകൊണ്ട് നടന്നാ ചിട്ടിക്കാശൊക്കെ പിരിക്കുന്നത്. അടുത്തയാള്‍ക്ക് ഇത്തിരി വിനയം കൂടുതലാ, പേര് രാധാകൃഷ്ണന്‍. ഇയാള്‍ക്ക് പണ്ട് മൂന്നാറിലൊക്കെ വാടകവീട് ഒഴിപ്പിക്കലായിരുന്നു പരിപാടി. അന്നൊക്കെ ബുള്‍ഡോസര്‍ രാധ എന്നായിരുന്നു വിളിപ്പേര്. പിന്നെ അതൊക്കെ നിര്‍ത്തി. അടുത്തകാലത്ത് ഒരു നാടകത്തില്‍ മന്ത്രിയായിട്ട് അഭിനയിച്ചതിന് എ.സി.വി-ക്കാരുടെ അവാര്‍ഡ് ഒക്കെ കിട്ടിയാരുന്നു രാധയ്ക്ക്. രാധയ്ക്കും ഒരു പള്‍സര്‍ ബൈക്കുണ്ട്. അങ്ങനെ വീട്ടിലെ മറ്റെല്ലാ ചേട്ടന്‍മാര്‍ക്കും ഒരുമാതിരി കൊള്ളാവുന്ന വണ്ടികള്‍ ഉണ്ട്. എന്തിനേറെ പറയുന്നു, ഇവരുടെ കുഞ്ഞിപ്പെങ്ങള്‍ ജയലക്ഷ്മിക്കുവരെ ഒരു ആക്ടീവയുണ്ട്. രമേശനു മാത്രം ഇതുവരെ ഒരു ബൈക്കെടുക്കാന്‍ പറ്റിയില്ല. അതിന്റെ മനപ്രയാസവും പുള്ളിക്കുണ്ട്.

അങ്ങനെയിരിക്കുമ്പോ പെട്ടെന്നൊരു ദിവസം മൂത്താശാരി പുള്ളിടെ CBR രാധാകൃഷ്ണന്‍ ചേട്ടന് കൊടുത്തു, ഈ കാര്യത്തില്‍ കുടുംബത്തില്‍ വലിയ ചര്‍ച്ചയൊന്നും നടത്താന്‍ പോയില്ല, രമേശന്‍ അന്ന് നല്ല ബഹളമുണ്ടാക്കി, മൂത്താശാരിയുമായി പിണങ്ങി ചോറുണ്ണാതെയൊക്കെ ഇരുന്നു. എന്നിട്ടും ആരും ശ്രദ്ധിച്ചില്ല. അത് പിന്നെ കുറെ കഴിഞ്ഞപ്പൊ രമേശന്‍ അങ്ങ് ക്ഷമിച്ചു.

അങ്ങനെയിരിക്കുമ്പോഴാ ഇവരുടെ പിള്ളയമ്മാവന്‍ പുള്ളീടെ മോനുമായിട്ട് ഉടക്കുന്നത്. മകന്‍ പുള്ളീടെ കാര്യങ്ങളൊന്നും നോക്കുന്നില്ലെന്നാ പരാതി. വയസ്സും പ്രായവുമായാല്‍ എല്ലാര്‍ക്കും ഇതൊക്കെതന്നെയാ അവസ്ഥ, എന്നാ പറയാനാ. അങ്ങനെ പിള്ളേം പുള്ളേം തമ്മില്‍ തര്‍ക്കിച്ച് അവസാനം ഭാര്യ തല്ലിയെന്നും ഭാര്യയെ തല്ലിയെന്നുമൊക്കെ പറഞ്ഞ് ആകെ നാറ്റക്കേസായി. ഒടുവില്‍ അങ്ങേര് പുള്ളീടെ ബൈക്ക് വീടിന്റെ മുറ്റത്ത് വെച്ചിട്ട് ഇറങ്ങിപ്പോയി. അപ്പൊ രമേശന്‍ ഒന്ന് ആലോചിച്ചു, ഏതായാലും ഒരു ബൈക്ക് വെറുതെയിരിപ്പുണ്ട്, താണെങ്കില്‍ പഴയൊരു CT100 ആണ്, അത് ചേട്ടന്‍മാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തിട്ട് മൂത്താശാരിയെക്കൊണ്ട് ഒരു പുതിയ ബുള്ളറ്റ് വാങ്ങിപ്പിക്കാം.

പക്ഷെ ഒരു ബുള്ളറ്റ് പുള്ളീ കൊണ്ടുനടക്കുമ്പോള്‍ കുടുംബത്ത് വേറൊരെണ്ണം വാങ്ങുന്നത് മൂത്താശാരിയുടെ പേര് കുഞ്ഞൂഞ്ഞ് എന്നായിരിക്കുന്നത്രേം കാലം നടക്കില്ല. പിന്നെയെരു തീരുമാനമെടുക്കേണ്ടത് ഇവരുടെ കുഞ്ഞമ്മയാണ്. ഈ കുഞ്ഞമ്മയെ പണ്ട് ഇവരുടെ കൊച്ചച്ചന്‍ ഇറ്റലീന്ന് കെട്ടിക്കൊണ്ടുവന്നതാ. ഇപ്പൊ മലയാളമൊക്കെ പഠിച്ചു. ഇവിടുത്തെ ബാക്കി കാരണവന്‍മാരൊക്കെ മരിച്ചപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത് ഈ കുഞ്ഞമ്മയാ. ഇറ്റലിക്കാരി കുഞ്ഞമ്മ ഒരു തീരുമാനം പറഞ്ഞാല്‍ ഓരുത്തനും അത് തെറ്റിക്കില്ല. രമേശന് കുഞ്ഞമ്മേടെയടുത്ത് പോയി ബൈക്ക് വേണമെന്ന് പറയാന്‍ പേടിയാരുന്നു. അതുകൊണ്ട് ചേട്ടന്‍മാരുടെയടുത്ത് വഴക്കുണ്ടാക്കി.

ഓന്നെങ്കില്‍ എനിക്ക് പുതിയ ബുള്ളറ്റ് വേണം, അല്ലെങ്കില്‍ രാധേട്ടന്റെ CBR എനിക്ക് തരണം. പുതിയ ബുള്ളറ്റ് വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള അര്‍ഹത എനിക്കും ഉണ്ടെന്ന് മാണിപ്രമാണി പറഞ്ഞു. പക്ഷെ ഐസ്‌ക്രീം കുഞ്ഞാപ്പ പറഞ്ഞു 'ഇമ്മാതിരി ബുള്ളറ്റും വള്ളിക്കെട്ടും ഒന്നും ഞമ്മക്ക വേണ്ട, അത് ഞമ്മള് ആദ്യമേ പറഞ്ഞേക്കണ്...'

രണ്ട് ദിവസം കഴിഞ്ഞപ്പൊ മാണിപ്രമാണി പറഞ്ഞു, എനിക്ക് ബുള്ളറ്റ് വേണ്ട പുതിയത് ഉണ്ടെങ്കില്‍ രമേശനു കൊടുത്തോളൂന്ന്. അത് കേട്ടപ്പൊ കുഞ്ഞാപ്പക്ക് കുശുമ്പ് കയറി, രമേശന്‍ പുതിയ ബുള്ളറ്റ് വാങ്ങിക്കഴിയുമ്പോ വീട്ടിലെ രണ്ടാമത്തെ ബല്ല്യ ആളിയിപ്പോകുമോ? മൂത്താശാരി കുഞ്ഞൂഞ്ഞ് കഴിഞ്ഞാല്‍ വീട്ടിലെ രണ്ടാമത്തെയാള്‍ കുഞ്ഞാപ്പ ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്.  അപ്പൊ പിന്നെ കുഞ്ഞാപ്പയായിട്ട് കുറച്ചില്ല, പുതിയ ബുള്ളറ്റുണ്ടെങ്കി ഞമ്മക്കും വേണോന്ന് പറഞ്ഞു. ഇതുംകൂടി കേട്ടപ്പൊ മൂത്താശാരിടെ നെഞ്ചില്‍ ഇടിവെട്ടി.

ഇനിയിപ്പൊ പ്രശ്‌നം തീര്‍ക്കാന്‍ രാധേട്ടന്റെ CBR കൊടുക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയ ബുള്ളറ്റിന്റെ കാര്യം തീരുമാനിക്കാന്‍ കുഞ്ഞമ്മേടെയടുത്ത് പോകണം. രാധേട്ടന്റെ CBR രമേശന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കാമോ എന്ന് ചോദിക്കുന്ന പോലെയാണ്. മൂത്താശാരി ജീവിച്ചിരിക്കുമ്പോ അതിന് സമ്മതിക്കില്ല. വേറെ ഏതെങ്കിലും ബൈക്ക് കൊടുക്കാം എന്ന് പറഞ്ഞിട്ട് രമേശന്‍ സമ്മതിക്കുന്നില്ല. വീട്ടിലെ വഴക്ക് കാരണം ആരും പണിക്ക് പോകാതെയായി, അടുപ്പ് പുകയാത്ത അവസ്ഥയെത്തിയപ്പൊ, മൂത്താശാരി ഇറ്റലിക്കാരി കുഞ്ഞമ്മയെ കാണാന്‍ ചെന്നു. പുതിയ ബുള്ളറ്റ് വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഒരുവീട്ടില്‍ രണ്ട് ബുള്ളറ്റ് വാങ്ങുന്ന പതിവ് ഇപ്പൊ നിര്‍ത്തി വെച്ചിരിക്കുവാ. ഇനിയിപ്പൊ നിങ്ങടെ വീട്ടില്‍ രണ്ട് ബുള്ളറ്റ് വാങ്ങാന്‍ സമ്മതിച്ചുന്ന് അറിഞ്ഞാല്‍, ഈ തറവാട്ടിലെ എല്ലാ വീട്ടിലും രണ്ട് ബുള്ളറ്റ് വാങ്ങേണ്ടിവരും, അത് തന്നെയല്ല, ഇപ്പൊ ഒരു ബുള്ളറ്റ് കൂടി തന്നാല്‍ അത് രേമേശനു കൊടുക്കുമോ അതോ കുഞ്ഞാപ്പയ്ക്ക് കൊടുക്കുമോ, അതും പ്രശ്‌നമായി. അവസാനം വീട്ടില്‍ പോയി പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ പറഞ്ഞിട്ട് കുഞ്ഞമ്മ എണീറ്റ് പോയി.

പുതിയ ബുള്ളറ്റ് കിട്ടില്ലെന്ന ഉറപ്പായപ്പോള്‍ രമേശന്‍ രാധേട്ടന്റെ CBR കിട്ടാതെ അടങ്ങില്ല എന്നായി, അതു കൊടുക്കാന്‍ മൂത്താശാരി സമ്മതിക്കുന്നുമില്ല. ഇതിനിടയ്ക്ക് മറ്റേ പിള്ളയും പുള്ളയും കൂട്ടുകൂടി. അവന് അവന്റെ ബൈക്ക് അങ്ങ് കൊടുത്തേക്കണം അല്ലെങ്കില്‍ എനിക്ക് തരാമെന്ന് പറഞ്ഞ LML സ്‌കൂട്ടര്‍ ഞാന്‍ വേണ്ടാന്നുവെക്കും എന്ന് പിള്ളയമ്മാവന്‍ പറഞ്ഞു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചിട്ട് ആശുപത്രിയില്‍ പോകുന്നവഴി സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ് തല പെട്ടിയ അലസ്ഥയിലായി മൂത്താശാരി.

ഇവരുടെ വേറൊരമ്മാവന്‍ സുകുവണ്ണന്‍ പണ്ട് രമേശന് വലിയ താക്കോലുള്ള ഒരു ബൈക്ക് കൊടുക്കണം എന്ന് പറഞ്ഞതാ. പക്ഷെ അന്ന് രമേശന്‍ തന്നെ അത് വേണ്ടെന്ന് പറഞ്ഞു. കാരണം സുകുവമ്മാവന്‍ പറഞ്ഞതിന്റെ പേരില്‍ ബൈക്ക് വാങ്ങിയാല്‍, ജീവിതകാലം മൊത്തം അമ്മാവനെ ബൈക്കിന്റെ പുറകില്‍ കയറ്റി കറങ്ങേണ്ടിവരും. അല്ലെങ്കില്‍ നാട്ടുകാരുടെ മുമ്പില്‍ വച്ച് തെറി പറയും. അതിലും ഭേദം 'നാരായണവിലാസത്തിലെ' പൊറോട്ടയാണ്. പോരാഞ്ഞിട്ട് ഇപ്പൊ നടേശനമ്മാവനുമായിട്ടുള്ള പിണക്കമൊക്കെ മാറിയിരിക്കുവാ. ഈ അമ്മാവന്‍മാര്‍ രണ്ടുപേരുകുടെ രാത്രി കള്ളുകുടിച്ച് വന്നിട്ട് വീടിന്റെ മൂമ്പിന്‍ നിന്ന് കുഞ്ഞൂഞ്ഞിനെയും രമേശനെയും തെറിപറച്ചിലാ. ഞങ്ങള് നാട്ടുകാര്‍ക്ക് അതൊരു രസമുള്ള പരിപാടിയാ, ഇവിടുത്തെ എ.സി.വിക്കാര് ആഴ്ചയില്‍ ഒരു ദിവസം ഇതൊരു പരിപാടിയായിട്ട് കാണിക്കുന്നുണ്ട്. നല്ല പരസ്യമാ ആ സമയത്ത്.

രമേശന്‍ ആളിങ്ങനെ ഇരിക്കുന്നെങ്കിലും ഒറ്റയ്‌ക്കൊന്നുമല്ല കേട്ടോ, ഒരു കൂട്ടുകാരനുണ്ട്. പുള്ളിക്ക് വാഴക്കുല കച്ചവടമാ. അങ്ങനെ വാഴയ്ക്കന്‍ എന്ന് പേരും വീണു. ഈ വാഴയ്ക്കന്‍ രമേശനു വേണ്ടി എപ്പോഴും ബഹളം വയ്ക്കറുണ്ട്. 2011 മെയ് മാസത്തില്‍ മൂത്താശാരി ബുള്ളറ്റ് വാങ്ങിയപ്പൊ രണ്ടര വര്‍ഷം കഴിയുമ്പോള്‍ അത് രമേശന് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാഴയ്ക്കന്‍ നാട്ടുകാരോടൊക്കെ പറഞ്ഞു. ഇത് കേട്ട് രമേശന്‍ വരെ ഞെട്ടിപ്പേയി. പക്ഷെ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞ് ഒരു വാഴയ്ക്കയും തരാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വാഴയ്ക്കന്‍ തന്നെ മാറ്റിപ്പറഞ്ഞു. പിന്നെ രമേശനോട് സ്‌നേഹമുള്ള സുധാകരന്‍ ചേട്ടനും രമേശനുവേണ്ടി ഏതാണ്ടൊക്കെ പറയാറുണ്ട്. എന്ത് കാര്യം വന്നാലും അഭിപ്രായം പറയുന്ന പൂഞ്ഞാറ്-കാരന്‍ ചേട്ടായി ഇവിടെ രമേശന് ബൈക്ക് കൊടുക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു. ജൂണ്‍ പത്തിന് കോളേജ് തുറക്കുമ്പോള്‍ രമേശന്‍ പുതിയ ബൈക്കില്‍ കോളേജില്‍ വരുമെന്നും പുള്ളി നാട്ടുകാരോട് പറഞ്ഞു.

എന്നിട്ടും തീരുമാനമായില്ല, CBR അല്ലാതെ വേറൊരു ബൈക്ക് രമേശന്‍ വാങ്ങുകയുമില്ല, മൂത്താശാരി CBR കൊടുക്കുകയുമില്ല. ബൈക്ക് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ കാര്യം നാട്ടുകരെല്ലാം അറിഞ്ഞു. അവസാനം അത് കിട്ടിയുമില്ല, രമേശന് ഇത് വലിയ നാണക്കേടായി. അതിന് രമേശന്‍ ഒന്നും ചോദിച്ചില്ലല്ലോ, ആരും ഒന്നും തരാമെന്നും പറഞ്ഞില്ലല്ലോ.. ഇങ്ങനെയൊക്കെ പറഞ്ഞ് പിടിച്ചുനിന്നു. എന്തായാലും ശശി പിന്നെയും സോമനായി.

മാനം പോയ രമേശന്‍, 'എനിക്കിനി ചോറുവേണ്ട' എന്ന് പറഞ്ഞപ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്നോര്‍ത്തതാ, സമ്മതിക്കില്ല. നെഞ്ചിലും പുറത്തും വെളുത്ത രോമമുള്ള ഒരു കറുത്ത തടിയന്‍ രമേശന് CBR തന്നെ കൊടുക്കണം എന്ന് പറഞ്ഞേ്് വന്നിട്ടുണ്ട്. ഇയാള്‍ക്ക് പണ്ട് നെല്ലിക്ക കച്ചവടമായിരുന്നു, അടുത്തകാലത്ത് ഈ കച്ചവടത്തിന്റെ കണക്ക് പറഞ്ഞ് ആരാണ്ടൊക്കെ വന്നപ്പൊ നാടുവിട്ടതാ, പിന്നെ ഇപ്പൊഴാ പുള്ളിയെക്കുറിച്ച് കേള്‍ക്കുന്നത്. ഇനിയിപ്പോ ഇറ്റലിക്കാരി കുഞ്ഞമ്മയും ഈ കുടുംമ്പത്തീന്നു പോയ ആന്റ്പ്പനും ചേര്‍ന്ന്് പിന്നേം ചര്‍ച്ച നടത്താന്‍ പോകുവാ....

ഇത് അടുത്തെങ്ങാനും തീരുമോ, ഒന്നും വേണ്ടെന്ന് പറഞ്ഞാലും സമ്മതിക്കില്ലല്ലോ, ഇവിടെ കുടുംബക്കാരും നാട്ടുകാരുമെല്ലാം പനി പിടിച്ച് ചാകാന്‍ തുടങ്ങി, അപ്പോഴും അവരെ ആശുപത്രീല്‍ കൊണ്ടുപോകാന്‍ നോക്കാതെ മൈ മൈ ബൈക്ക് വാങ്ങുന്ന കാര്യോം പറഞ്ഞ് വഴക്കിട്ടിരിക്കുവാ.

അല്ല നിങ്ങള് പറ, ഇവന്‍മാരെയൊക്കെ എന്നതാ ചെയ്യണ്ടത്?

Monday, March 18, 2013

വയ്യാത്ത പട്ടി കൈയ്യാല കയറുന്നു.

റിച്ചു മരിയാ കൊരട്ടിയില്‍
 തില്‍ പറയുന്ന കാര്യങ്ങള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം....
        ക്ളോക്കിലെ സൂചി കറങ്ങി കെണ്ടേയിരിക്കുന്നു. കലണ്ടറുകള്‍ മാറി കൊണ്ടിരിക്കുന്നു. നമ്മള്‍ അറിയാതെ നമ്മുടെ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ നാം അറിയുന്നതേയില്ല. നാട്ടു ഭാഷയും നാടന്‍ പ്രയോഗങ്ങളും വംശനാശം നേരിടുന്നതിനെപ്പറ്റി പെട്ടെന്നൊരു ബോധോദയം. ഫേസ്ബുക്കിലും മറ്റും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ കണ്ടാല്‍ 'ആധുനിക മലയാള ഭാഷയുടെ മാതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാല്‍ രഞ്ജിനി ഹരിദാസ് പോലും ഞെട്ടും. ആണും പെണ്ണുമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ വാക്കുകളുടെ മാധുര്യം തന്നെ നഷ്ടപ്പെടുത്തുന്നു. ' നിന്നെപ്പോലെ വേള്‍ഡ് നോളജ് ഉള്ള ഒരു ഗേളിന്റെ ലൈഫ് വെറുതെ സ്പോയില്‍ ചെയ്യരുത്.' ഇതു നമ്മുടെ കാര്‍ന്നോന്‍മാര് പറഞ്ഞാല്‍ നിന്നെപ്പോലെ ലോക വിവരമുള്ള പെണ്‍ പിള്ളാര് ജീവിതം വെറുതെ നശിപ്പിക്കരുത്. ഇതിനെയാണ് നമ്മുടെ പിള്ളാരിപ്പോള്‍ ജനറേഷന്‍ ഗ്യാപ്പെന്നു പറയുന്നത്.
        ന്യൂ ജനറേഷന്റെ ഇടയില്‍ ഉപ്പും മുളകും പാകത്തിന് എന്ന പോലെ ബഡി, ഡൂഡ് തുടങ്ങ്ിയവയും ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ്ഡിയര്‍, മിസ് യൂ എന്നിങ്ങനെ മേമ്പൊടിക്ക് വേറെയും. മര്യാദക്ക് മലയാളം പറയാന്‍ അറിയുന്നവര്‍ പോലും സായിപ്പായില്ലെങ്കില്‍ മോശമല്ലെ എന്നു കരുതി ഓരോന്നു പറയുന്നതു കേട്ടാല്‍ വയ്യാത്ത പട്ടി എന്തിനാ കൈയ്യാല കയറുന്നത് എന്നു തോന്നിപ്പോകും. മലയാളവും ഇംഗ്ളീഷും ഇപ്പോള്‍ ഇതാ മംഗ്ളീഷും. 'ഞാന്‍ അവളെ എന്‍ക്വയര്‍ ചെയ്തെന്നു പറഞ്ഞേക്ക്'....., എന്തിനാ ഇത്ര കഷ്ടപ്പെടുന്നെ???? ഞാന്‍ തിരക്കി അല്ലെങ്കില്‍ അന്വേഷിച്ചെന്നു പറഞ്ഞാല്‍ പോരേ.!!!! ഇത് ഒരു മാതിരി എഴുത്തച്ഛനു ഷേക്സ്പിയറിലുണ്ടായ പോലെ. മലയാള ഭാഷ പഠിക്കാതെ ഇനിയുളളകാലത്ത് രക്ഷയില്ല. സുഹൃത്തേ... മറക്കല്ലേ ഇനി മുതല്‍ മലയാളം പഠിച്ചവര്‍ക്കേ നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ജോലിയുള്ളൂ.

'മലയാളമാണെന്റെ ഭാഷ
എന്തു മധുരമാണാ പേരു കേള്‍ക്കാന്‍
എന്നമ്മ ചൊല്ലി ഞാന്‍ കേട്ടു

പിന്നെ നന്നായതു ഞാന്‍ പഠിച്ചു......'

            ഉത്തരേന്ത്യക്കാരുടെ 'ഗള്‍ഫിലേക്ക്'   

രാധിക പുന്നാത്തൂര്‍ 

 

                                                                                                                                                                 'വിദ്യാഭ്യാസത്തിന്റെ മഹിമ കൊണ്ട് ബന്ധങ്ങള്‍ മുറിയുന്നു.
പുസ്തകങ്ങളുടെ ഭാരം കൊണ്ടെന്റെ
തോളുകള്‍ മുറിഞ്ഞു പോകാറായി
അമ്മേ.... ഇത്രയും പഠിക്കാനുണ്ട്,
ഇത്രയും പഠിക്കാനുണ്ട്;
പുസ്തകങ്ങളുടെ ഭാരം കൊണ്ടു കയറിയിരുന്ന
റിക്ഷ പോലും ഒടിഞ്ഞുെപോയി'

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് ജോലി തേടിയെത്തിയ മുഹമ്മദ് അക്രം എന്ന ഇരുപതുകാരന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പാടുന്നതിങ്ങനെയാണ്. മികച്ച വിദ്യാഭ്യാസവും ശാന്തസുന്ദരമായ ജീവിതവുമെല്ലാം ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നതിനിടയില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പോലെയാകുന്നു.
            ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തമിഴ് നാട്ടുകാരനായ ഏജന്റ് വഴിയാണ് തൊഴിലാളികള്‍ എത്തുന്നത്. ഭൂരിഭാഗം പേരും കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. രാവിലെ 8.30ന് തുടങ്ങുന്ന അധ്വാനം അവസാനിക്കുന്നത് വൈകുന്നേരം 5.30നാണ്. കൂലിയായി കിട്ടുന്ന 500 രൂപയില്‍ 50രൂ താമസച്ചെലവിനും 100രൂ ഏജന്റിന്റെ കമ്മീഷനും കഴിഞ്ഞ് പണിയെടുക്കുന്നവന്റെ കൈയ്യിലെത്തുന്നത് ദിനം 350രൂ എന്നാണ് കണക്കെങ്കിലും അധ്വാനത്തിന്റെ നിലവാരമനുസരിച്ച് വേതനം കൂടിയും കുറഞ്ഞുമിരിക്കും. ഇതില്‍ പലര്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ വേതനം എത്രയെന്നോ കമ്മീഷന്‍ എത്ര പോകുന്നെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. ഇരുപതുപേരോളം ഒരു മുറിയില്‍ താമസിക്കുന്ന ഇവരുടെ കിടപ്പു പാടകവുമെല്ലാം ആ മുറിയില്‍ തന്നെയാണ്.
            പല സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ പല തൊഴിലുകള്‍ക്കായി എത്തിപ്പെടുന്ന ഇവര്‍ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് പരസ്പരം പരിചയപ്പെടുന്നതും പുതിയ സൌഹൃദങ്ങള്‍ നാമ്പിടുന്നതും.വിശ്രമ ദിവസങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ഇവരുടെ സൌഹൃദങ്ങള്‍ ചെന്നെത്തുന്നത് അതുകൊണ്ടു തന്നെ മദ്യശാലകള്‍ക്കു മുന്‍പിലാണ്. നാടും വീടും വിട്ട് കേരളത്തില്‍ വന്ന് ജോലി ചെയ്തുണ്ടാക്കുന്ന പണം ഇവിടെ തന്നെ ചിലവാക്കി കേരള സര്‍ക്കാരിന്റെ വരുമാനം തന്നെയാണ് കൂട്ടുന്നതെന്നത് വിദ്യാഭ്യാസമില്ലാത്ത ഈ പാവങ്ങളറിയാത്ത മറ്റൊരു സത്യം. മദ്യപിക്കാത്തവര്‍ക്ക് പണം ചിലവാകുന്നത് നാട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ കൂടുന്നതു കൊണ്ടും. മതിയായ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടു പോലും ഇവിടുത്തെ കടക്കാര്‍ തങ്ങള്‍ക്ക് സിം കാര്‍ഡ് തരാന്‍ മടിക്കുന്നുവെന്നാണ് പശ്ചിമ ബംഗാളിലെ ഗുലാം മുസ്തഫയുടെ പരാതി. അതുമൂലം പലര്‍ക്കും ജഇഛ ബൂത്തുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
            അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ പേരു വിവരങ്ങള്‍ ശരിയായ രീതിയില്‍ രജിസ്റര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അഘഛ (അശൈമിെേ ഘമയീൌൃ ഛളളശരലൃ). തൊഴിലാളികളെ ജോലിക്കു കൊണ്ടുവരുന്ന ഏജന്റിനെ കൂടാതെ സര്‍ക്കാര്‍ തലത്തില്‍ നിന്ന് അഘഛ യും അടുത്തുള്ള പോലീസ് സ്റ്റേഷനിലും എല്ലാ തൊഴിലാളികളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് കണക്ക്. പക്ഷേ ഇവിടെ വരുന്ന 100 തൊഴിലാളികളില്‍ 10 പേരുടെ വിവരങ്ങള്‍ മാത്രമേ ഔദ്യോദികമായി രേഖപ്പെടുത്തുന്നുള്ളൂ. പലപ്പോഴും പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും ഇടപെടുമ്പോഴുമാണ് ഇവരുടെ ദുരിത പൂര്‍ണമായ ജീവിതത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. സാക്ഷരതയിലും ജീവിതശൈലിയിലും സമ്പന്നരുടെ നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വളരെ പരിതാപകരമായ രീതിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളോടു പെരുമാറുന്നത്. കേരളത്തിലെ ഭക്ഷണത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ എന്തായാലും വിശക്കുമ്പോള്‍ വയറു നിറയണം എന്നേയുള്ളൂ എന്നാണ് അസംകാരന്‍ അബുള്‍ അലിയുടെ നിലപാട്.
        മഴയും മഞ്ഞും വെയിലുമൊന്നും കാര്യമാക്കാതെ മ്ുംംം പൊടിയും മുതലാളിയുടെ ശകാരവുമേറ്റു പകലന്തിയോളം പണിയെടുക്കുന്ന ഇവരുടെ വിയര്‍പ്പു പതിഞ്ഞ നോട്ടുകളെ പ്രതീക്ഷിച്ച് അങ്ങകലെ ഒരുപാടു പേര്‍ കാത്തിരിപ്പുണ്ട്.
             ക്യാമറക്കു മുന്നില്‍ നിരന്നു നിന്ന് പുഞ്ചിരിക്കുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും അവരുടെ മിഴികളിലും ഒരു നല്ല നാളയെക്കുറിട്ടുള്ള സ്വപ്നങ്ങളുണ്ട്. തങ്ങളെക്കുറിച്ചന്വേഷിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടെന്നുള്ള ഒരാശ്വാസം. പിരിയാന്‍ നേരം തന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്ത് അക്രം വീണ്ടും പാടി....
'മേരി സപ്നോം കി റാണി കബ് ആയേഗി തു
   ആയി രുത് മസ്താനി കബ് ആയേഗി തു.....'                          

Thursday, March 14, 2013

കറന്റ് അക്കൌണ്ട് കമ്മി- ചില ആശങ്കകള്‍



              രശ്മി ഭാസി
                                           

                           ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആശങ്കയിലാഴ്ത്തികൊണ്ട് കറന്റ് അക്കൌണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.4% ഉയര്‍ന്നിരിക്കുന്നു. 2012 ഡിസംബര്‍ 31 ന് പുറത്തുവിട്ട ഈ നിരക്ക് മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ള 4.2% വുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നത്തിന്റ ഗൌരവം മനസിലാകുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കറന്റ് അക്കൌണ്ട് കമ്മി 5% കടന്നിരിക്കുന്നത്.
     
                               ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതി വഴി രാജ്യത്തെത്തുന്ന വരുമാനവും, വിദേശരാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെയും സാധനങ്ങളുടെയും ഇറക്കുമതി വഴി രാജ്യത്തുനിന്നുംപുറത്തേക്ക് ഒഴുകുന്ന പണവും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മിയെയും മിച്ചത്തെയും തീരുമാനിക്കുന്നത്. അതായത് രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള വ്യത്യാസമാണ് കറന്റ് അക്കൌണ്ട് കമ്മി.രാജ്യത്തിന്റെ കയറ്റുമതി കുറഞ്ഞും ഇറക്കുമതി കൂടിയും ഇരുന്നാല്‍ കറന്റെ അക്കൌണ്ട് കമ്മിയായിരിക്കും.ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മറിച്ച് ഇറക്കുമതി കുറവും കയറ്റുമതി കൂടിയുമിരുന്നാല്‍ കറന്റ് അക്കൌണ്ട് മിച്ചമായിരിക്കും ഇത് രാജ്യത്തിന് നേട്ടമാണ്. 
     
                                       2012-2013 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ഉണ്ടാക്കിയ ഇടിവാണ് കമ്മിയുടെ പ്രധാന കാരണം. ഇറക്കുമതിയിലെ വര്‍ദ്ധനവ് വ്യാപാരക്കമ്മി ഉയര്‍ത്തി, ഇത് കറന്റ് അക്കൌണ്ട് കമ്മിയുടെ ഉയര്‍ച്ചയ്ക്ക്കാരണമായി. അതോടൊപ്പം  സ്വര്‍ണ്ണം, എണ്ണ എന്നിവയുടെ ഇറക്കുമതിയില്‍ തുടര്‍ച്ചയായ ഉണ്ടായ വര്‍ദ്ധനവാണ് മറ്റൊരു കാരണം. ഇതിനു പരിഹാരമായി ജനുവരി പകുതിയോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 4% നിന്നും 6% ഉയര്‍ത്തി. ലോകത്ത് ഏറ്റവും അധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി വെട്ടിച്ചുരുക്കി കറന്റ് അക്കൌണ്ട് നിയന്ത്രണ വിധേയമാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വര്‍ണം വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയ്ക്ക് റിസര്‍വ്വ്ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം കമ്മി കുറയ്ക്കുന്നതിനുള്ള മികച്ച നടപടിയായിരുന്നു. 
                             
                                  നിലവിലുള്ള വര്‍ദ്ധനവ് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നതില്‍ സംശയം ഇല്ല. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റം ഒരു പരിധിവരെ കറന്റ് അക്കൌണ്ട് കമ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
കമ്മി വര്‍ദ്ധിക്കുന്നതനുസരിച്ച് രൂപയുടെ മൂല്യം കുറയും, അതോടൊപ്പം രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെയ്മെന്റിനെയും ഇത് പ്രതികൂലമായി ബാധിക്കും. കമ്മി 3% കടക്കുന്നത് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങില്‍ മാറ്റം വരുത്തും. എന്നാല്‍ അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സികളുടെ തരം താഴ്ത്തലില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമം 2013-14 വര്‍ഷത്തെ ബഡ്ജറ്റ് അവതരണത്തില്‍ ഉണ്ടായി. 
                                            
                                  രാജ്യം ഇപ്പോള്‍ കമ്മി നികത്തുന്നത് ഓഹരി വിപണിയിലെ വിദേശനിക്ഷേപത്തെയും, വായ്പകളെയും,പ്രത്യക്ഷവിദേശനിക്ഷേപത്തെയും ആശ്രയിച്ചാണ്. എന്നാല്‍ വിദേശനിക്ഷേപത്തെ വന്‍തോതില്‍ ആശ്രയിക്കുന്നത് രാജ്യത്തിന് തിരിച്ചടിയാകും. ഏതു നിമിഷവും പിന്‍വലിക്കാവുന്ന നിക്ഷേപമാണിത്. കുതിച്ചുയരുന്ന കറന്റ് അക്കൌണ്ട് കമ്മി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേല്‍ ഏര്‍പ്പെടുത്താവുന്ന തീരുവയാണ് ഒരു പരിധിവരെ ഇതിനുള്ള പരിഹാരം.


                                                      


Tuesday, February 19, 2013

......................സൂര്യനെല്ലിയിലെ രാഷ്ട്രീയം..............

      .മുഹമ്മദ് ഷാമോന്‍                   


                            സൂര്യനെല്ലി പെണ്‍ക്കുട്ടിക്ക് നീതി കൊടുക്കുന്നതിനും പി.ജെ കുര്യനെതിരെ അന്വേഷണം വേണമെന്നു പറഞ്ഞും റോഡിലിറങ്ങിയ വനിതാ എം.എല്‍.എമാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് നീതി വേണമെന്നും തങ്ങളെ അക്രമിച്ച വനിത പോലീസുകാരെ പുറത്താക്കണമെന്നും പറഞ്ഞ് അലമുറകൂട്ടുന്നു.സത്യത്തില്‍ എത്രപെട്ടന്നാണ് പ്രതിഷേധത്തിന്റെ സ്വരവും ലക്ഷ്യവും മാറിയത്.എന്തിനു വേണ്ടിയാണ് പ്രതിഷേധവുമായി ഇറങ്ങിയത് എന്നിട്ട് ഇപ്പോള്‍ എന്തിന് വേണ്ടിയാണ് ശബ്ദിക്കുന്നത്.അപ്പോള്‍ ഒരു കാര്യം ഉറപ്പ് ലക്ഷ്യമല്ല മാര്‍ഗ്ഗമാണ് പ്രധാനം. ഭരണപക്ഷത്തിനെതിരെ ഒരു കരു അതുമാത്രമാണ് ഇതും, അല്ലാതെ പെണ്‍കുട്ടിയുടെ നന്മക്കുവേണ്ടിയൊന്നുമല്ല എന്ന് സാരം. അതോ പ്രതിപക്ഷ -ഭരണപക്ഷ സഹകരണത്തിന്റെ ഭാഗം മാത്രമോ. എന്താണെങ്കിലും ആട് പട്ടിയായെന്ന് സാരം.

                                നിയമസഭാ സമ്മേളനം നടക്കുന്നതിനിടിലാണ്  പി.ജെ. കുര്യന്റെ പങ്കിന്റെ വെളിപ്പെടുത്തലുമായി  ധര്‍മരാജനെന്ന ചങ്ങാതിയുടെ വരവ്, ഒപ്പം പെണ്‍കുട്ടിയും. സമ്മേളനം കല്ലുകടിയായി. പ്രതിപക്ഷം സ്ഥിരം പോകുന്നതുപോലെ ഇറങ്ങിപ്പോയി.  പിന്നീട് കയറിവന്നത് പീരുമേട് എം.എല്‍.എ  ഇ.എസ്. ബിജിമോളെ മര്‍ദ്ദിക്കുകയും താലിമാല പൊട്ടിക്കുകയും, നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ സാരിയില്‍ പിടിച്ച് വലിക്കുകും ചെയ്ത ഉമ്മന്‍ ചാണ്ടി പോലിസിനെതിരെ നടപടിക്ക് വേണ്ടി. അതും ശക്തമായ നടപടിക്ക് വേണ്ടി. ആഭ്യന്തര മന്ത്രി പതിവുപോലെ അന്വേഷിക്കാമെന്ന് പറഞ്ഞു. അതുപോരാ നിയമസഭയുടെ വില്ലിലിരിക്കാന്‍ വി.എസ് പറഞ്ഞു, വനിതാ എം.എല്‍.എമാര്‍ പോയി ഇരിന്നു. കുറച്ചുപേര്‍ സ്പീക്കറുടെ അടുത്തേക്കും പോയി,  ഒടുവില്‍ എല്ലാരും ഇറങ്ങിപ്പോയി. സമയം കൂടുതല്‍ ഉള്ളവര്‍ ചാനല്‍ ഓഫീസുകളിലേക്കും കയറിപ്പോയി.  
                                                             
                      എ.ഡി.ജി.പി അന്വേഷണം..... പോരാ...........ജുഡീഷണല്‍ അന്വേഷണം...... അതും പോരാ..... ഒടുവില്‍ നിര്‍ബന്ധമായി ഒരു പോലീസുകാരനെയെങ്കിലും ശിക്ഷക്കണമെന്ന്. ഒട്ടും ആലോചിക്കേണ്ടി വന്നില്ല ഒന്നല്ല നാല് പേര്‍ക്കെതിരെയെങ്കിലും നടപടിയെടുത്തേക്കാമെന്ന് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ വന്നു. പി.ജെ കുര്യനെതിരല്ലല്ലോ കേരളാ പോലിസിനെതിരല്ലെ ? ഒടുവില്‍ എല്ലാം ശാന്തമായി.നേടിയെടുത്ത വിജയത്തിന്റെ ഭാരവുമായി എല്ലാവരും വീട്ടില്‍ പോയി. എന്ത് വിജയമാണെന്ന് അവര്‍ക്കും അറിയില്ല.  എന്നാല്‍ വെറുതേ  ഭാരം ചുമന്നു.
                   
                   
                        അപ്പോഴും സാധരണക്കാരനെ സംശയത്തിലാഴ്ത്തുന്ന ചില കാര്യങ്ങളുണ്ട്. സത്യത്തില്‍ കുര്യനെ ശിക്ഷിക്കാനാണോ....രക്ഷിക്കാനാണോ.... സമരം നടത്തിയത്. അതിന്റെ ഫലമെന്താണ് അവര്‍ക്ക് കിട്ടിയത്. വനിതകളായ പോലീസുകാരുടെ ജോലി പോകുമ്പോള്‍, അവര്‍ക്ക് ലഭിക്കേണ്ട നീതി ഏത് മഹിളകളാണ് മേടിച്ചുകൊടുക്കുന്നത്. പൊതുജന മധ്യത്തില്‍ നിന്ന് എം.എല്‍.എ. മാരുടെ ശകാരം മേടിച്ചതാണോ... അതോ പോലീസ് വാഹനത്തിനിട്ട് ഇടിക്കുകയും അതിന് മുന്‍പില്‍ കിടക്കുകയും ചെയ്ത ബിജിമോളെ മാറ്റാന്‍ ശ്രമിച്ചതാണോ ഇവര്‍ ചെയ്ത കുറ്റം... യഥാര്‍ഥത്തില്‍ അപ്പോള്‍ ഈ പോലിസുകാരുടെ പണി എന്താ....... ഏത് സമരം തടയാന്‍ ചെന്നാലും ഒടുവില്‍ നടത്തിയവര്‍ മാന്യരും തടയാന്‍ ചെന്ന പോലീസ് മോശക്കാരനും. എന്നാല്‍ പിന്നെ ഇതൊന്നും തടയെണ്ടെന്നും...... മാവോയിസ്റ്റുകാരെ തപ്പി കാട്ടിലേക്ക് പോകാന്‍ പറഞ്ഞാല്‍പ്പോരെ.... അതൊട്ട് പറയത്തുമില്ല. പോലീസെന്നും സര്‍ക്കാര്‍ ചെണ്ടതന്നെ.

              എല്ലാ അലവന്‍സും വാങ്ങി ഒപ്പും വച്ച് കഴിഞ്ഞാല്‍ നിയമ സഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് ശീലമാക്കുന്നവരോട് അല്ല ഞങ്ങള്‍ പാവം ജയിപ്പിച്ച് വിട്ട ജനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെ നിങ്ങള്‍ക്ക്. അരിയില്ല... ധാന്യങ്ങളില്ല, വിലക്കയറ്റം, വരാന്‍ പോകുന്ന വരള്‍ച്ച,കറന്റ് കട്ട്, ഇതെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സാധരണക്കാര്‍....... ഇതൊന്നും പ്രശ്നങ്ങളല്ലേ?. ഇത്രയും ഗൌരവമേറിയ കാര്യങ്ങള്‍ ഉള്ളപ്പോള്‍ കുര്യന്‍മാര്‍ മാത്രമാണോ പ്രശ്നം. ഭരണപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടവര്‍ ഒപ്പം നിന്ന്  കണ്ണടച്ചാല്‍ ഇരുട്ടിലാവുന്നതോ പാവം കേരളീയര്‍.................



ച.ആ : കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സി.പി.എം. ഭരണകാലത്ത് പി.ജെ കുര്യനും,സൂര്യ നെല്ലി പെണ്‍കുട്ടിയും ഇവിടെത്തന്നെയായിരുന്നു. കിളിരൂര്‍ കേസിലെ വി.ഐ.പി യെ തപ്പിപോയതുകൊണ്ടാണോ ഇതൊക്കെ സഖാക്കന്‍മാര്‍ മറന്നത്?




Saturday, February 16, 2013

കോട്ടയവും സൂര്യനെല്ലിയാകുന്നുവോ?

ദില്‍ജിത്ത് സി.ജി


''ആശിച്ചു മോഹിച്ച് സൂര്യനെല്ലിയില്‍ പണിത വീട് നിസാര വിലയ്ക്ക് വിറ്റ് കോട്ടയത്തു വന്നത് എന്തുകൊണ്ടാണെന്നറിയാമോ? ഹൈറേഞ്ചിലേക്ക് ടൂര്‍ വരുന്നവര്‍ക്ക് കൌതുകത്തോടെ കാണാനുള്ള കാഴ്ചയായി മാറുകയാണ് ഞങ്ങളുടെ വീട് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആളുകള്‍ വഴിയില്‍ വണ്ടിനിറുത്തി ആകാംഷയോടെ നോക്കിയിരിക്കുന്ന കാഴ്ച, അതിന്റെ വേദന സങ്കല്‍പിക്കാനാവുമോ നിങ്ങള്‍ക്ക്? സത്യത്തില്‍ ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്?''
(ഫെബ്രുവരി ലക്കം വനിതയിലെ അഭിമുഖത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍)

ഇന്ന് (16/02/13) വി.എസ്സ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ചു. അത് ലൈവ് കൊടുക്കാന്‍ നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ മത്സരിച്ചു, ഓരോ ചാനലിന്റെയും DSNG Van റോഡരികില്‍ വരിവരിയായി നിരത്തിയിട്ടു ലൈവ് കൊടുത്തു. ചാനല്‍പ്പടയുടെ വണ്ടികള്‍ റേഡരികില്‍ കണ്ടപ്പോള്‍ നാട്ടുകാരും യാത്രക്കാരും വണ്ടി നിര്‍ത്തി കാര്യം തിരക്കി, കെ.എസ്.ആര്‍.ടി.സി ബസുകള്‍ വരെ കാര്യമറിയാന്‍ നിര്‍ത്തിയിട്ടു. അറിഞ്ഞവര്‍ ഉറക്കെ പറഞ്ഞുകൊടുത്തു ''സൂര്യനെല്ലി പെണ്ണിന്റെ വീടാണ്, വി.എസ് വരുന്നുണ്ട്''
അവര്‍ പറഞ്ഞു ''അത് ഈ വീടായിരുന്നു അല്ലേ''

പിന്നെ ബസും ലോറിയും ഒക്കെ വേഗം കുറയ്ക്കുമ്പോള്‍ തന്നെ ചിലര്‍ കാര്യം വിളിച്ചുപറഞ്ഞുകൊടുത്തു. അതങ്ങനെ തുടര്‍ന്നു. വീടിനരികില്‍ വന്‍ ജനക്കൂട്ടമായി.

വി.എസ് വരുന്നത് ഇങ്ങനെ റോഡരികില്‍ വണ്ടികള്‍ നിരത്തിയിട്ട് മത്സരിച്ച് ലൈവ് കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ? വി.എസ് പറയാന്‍ പോകുന്നത് എത്രവലിയ കാര്യമാണെങ്കിലും അല്പം താമസിച്ചാണെങ്കിലും പുറത്തുവിട്ടാല്‍ പോരായിരുന്നോ?

മത്സരവും റേറ്റിങ്ങും ഒക്കെ നോക്കുമ്പോള്‍ ഇതൊക്കെ പറയുന്നവന്‍ മണ്ടനാകും. വാര്‍ത്ത കൊടുക്കുന്നതില്‍ ഏതെങ്കിലും ഒരുത്തന്‍ മുന്നിലായാല്‍ അത് ഇവരുടെ കഞ്ഞികുടിയെ ബാധിക്കുന്ന കാര്യവുമാണ്. ചാനലിന്റെ തലപ്പത്തുനിന്നുള്ള നിര്‍ദ്ദേശമല്ലേ, പെണ്‍കുട്ടിയുടെ റോഡരികിലെ വീടിനു മുമ്പില്‍ ചാനലുകളുടെ പേരെഴുതിയ വണ്ടികള്‍ നിരത്തിയിട്ടാല്‍ എന്താകുമെന്ന് തലപ്പത്തുള്ളവര്‍ക്കറിയാമോ?. ജനങ്ങള്‍ക്ക് വാര്‍ത്ത വേണം, അത് ആദ്യം കിട്ടുന്ന ചാനല്‍ നോക്കി അവര്‍ പോകും. അവര്‍ക്കുവേണ്ടതു വേഗത്തില്‍ കൊടുക്കാന്‍ ഇവര്‍ മത്സരിക്കുകയും ചെയ്യും. അവരെയും കുറ്റം പറയാന്‍ പറ്റില്ല.

എന്നിട്ട്  20 മിനിറ്റിനു ശേഷം അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തുവന്ന വി.എസ് കാര്യമായി എന്തെങ്കിലും പറഞ്ഞോ? പിന്നെ എന്തിനായിരുന്നു ഈ ഓട്ടമൊക്കെ? ഏതായാലും അന്ന് അറസ്റ്റു ചെയ്തപ്പോള്‍ വീട് അറിയാതിരുന്ന കുറേ പേര്‍ക്കുകൂടി സൂര്യനെല്ലി പെണ്ണിന്റെ വീടു മനസ്സിലായി. ഇനി അതുവഴി പോകുമ്പോള്‍ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കാമല്ലോ ആ വീട്. ആളുകള്‍ക്ക് വണ്ടി നിര്‍ത്തി റോഡരികില്‍ നിന്ന് കാണുകയും ചെയ്യാം.

 സൂര്യനെല്ലിയിലെ വീടിനെക്കുറിച്ചു പറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ ഒന്ന് ഓര്‍ക്കുക... ഇവിടെയും അതുതന്നെയാണ് നടക്കുന്നത്..... ആരാണ് ഇതിനൊക്കെ കാരണക്കാര്‍? നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഇരകള്‍ എന്നും വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും .

Wednesday, February 13, 2013

'മരുന്നിനെങ്കിലും അല്പം പ്രണയം'


റിചു മരിയ കൊരട്ടിയില്‍

പ്രണയത്തിനായി ഒരു ദിനം എന്തിന്?
ദിവ്യാനുരാഗം, പരിശുദ്ധപ്രണയം എന്നി പ്രയോഗങ്ങള്‍ അന്യമായികൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ഇങ്ങനെ ഒരു ദിനത്തിന്റെ പ്രസക്തിയെന്ത്? പ്രോസ്റ്റിറ്റ്യൂഷനുള്ള ലൈസന്‍സാണ് മാര്യേജ് എങ്കില്‍  ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പെണ്ണിനെ റേപ്പ് ചെയ്യാനുള്ള ലൈസന്‍സ് അല്ലേ പ്രണയം എന്ന് പലപ്പോഴും തോന്നിപ്പോകുന്നു. ഒരു നഷ്ട സ്വപ്നത്തില്‍ നിന്നല്ല ഈ ആശയം ഉരിത്തിരിഞ്ഞ് വന്നത്. മുട്ടയില്‍നിന്ന് വിരിയാത്ത കുട്ടികള്‍ പോലും സായിപ്പിന്റെ ഈ ദിനത്തിനായി കാത്തിരിക്കുന്നു. കിസ് ഡേ, ഹഗ്ഗ് ഡേ, വാലന്‍ന്റെസ് ഡേ… ചുമ്പിക്കേണ്ടവര്‍ക്ക് ഒരു ദിനത്തിനായി കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? ഇത്തരം ദിനങ്ങളെ പരക്കെ ആക്ഷേപിക്കുന്നതും ശരിയല്ല. ഇത്തരം ദിനങ്ങള്‍ ഉള്ളതുകൊണ്ട് കഞ്ഞികുടിച്ചു പോകുന്ന ഒരു വിഭാഗവും നമ്മുടെ ഇടയില്‍ ഉണ്ട്. മൊബൈല്‍ കമ്പിനികള്‍ക്കും ഗിഫ്റ്റ് ഷോപ്പുകള്‍ക്കും ഇത് ചാകര തന്നെ!
പാഞ്ചാലി വസ്ത്രാക്ഷേപം മുതല്‍ ഡല്‍ഹി പെണ്‍ക്കുട്ടി വരെ എത്തി നില്‍ക്കുന്ന പീഡന പരമ്പര നീണ്ടുപോകാതിരിക്കുന്നതിന്് വേണ്ട വെളിപാട് ഏവര്‍ക്കും ലഭിക്കുമെന്ന് പ്രത്യാശിക്കാം.
    പ്രേമവും കാമവും തിരിച്ചറിയപ്പെടാത്ത ഈ സമൂഹത്തില്‍ പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും പ്രണയം പറഞ്ഞവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഇതിനെ ഒന്നും പറ്റി ഒരഭിപ്രായവും ഇല്ലാത്തവര്‍ക്കും പ്രണയത്തെ ഒരു നേരമ്പോക്കായി മാത്രം കാണുന്നവര്‍ക്കും പ്രണയദിനാശംസകള്‍

Monday, February 11, 2013

ഓര്‍മ്മിക്കുമോ.....

                                                             Aswini mAdAvAnA


മധുരമായി പാടുമെന്‍,
വീണതന്‍ തന്തുവില്‍,
ഒരു തേങ്ങലായ്,
്നീയങ്ങൊളിച്ചിരുന്നു..

          സ്വപ്നസാഫല്യ തീരത്ത്  ഞാന്‍         
          കണ്ണുനീര്‍ത്തുള്ളിയായി കാത്തിരുന്നു..
  
മുള്‍പ്പടര്‍പ്പുകളേറ്റെന്‍
ചുടുനിണം നദിയായി 
പരിണമിക്കുമ്പോള്‍
            
          നിന്‍ ശ്വാസം മന്ദമാരുതനായി
          തഴുകിയിരുന്നെങ്കെല്‍....
           

           അറിയാതെ നിറയുന്നോ
           മിഴിതാരുകള്‍
          നഷ്ടജന്മത്തെയോര്‍ത്ത്..


 ഒരുമാത്രയെങ്കിലും  
  ഓര്‍മ്മിക്കുമോ
          നീയെന്നെ
  സ്നേഹിച്ചിരുന്നൊരാളായി മാത്രം....

Monday, January 28, 2013

ആറന്‍മുളയുടെ ശബ്ദം...

  സുദീപ് കുമാര്‍ പി.എസ്സ്

പ്രവാസികളും വിദേശപണവും ഏറ്റവുമധികം വന്നുപോകുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയില്‍ ഒരു വിമാനത്താവളം വേണമെന്നതു ന്യായമാണെങ്കിലും, അത് ആറന്‍മുളയില്‍തന്നെ ആവണമെന്ന് വാശിപിടിക്കുന്ന കപടവികസന വാദികളെ, നിങ്ങളോടൊന്ന് ചോദിച്ചോട്ടെ...?
1. ഈ പറയുന്ന വൈദേശിക ബന്ധങ്ങള്‍ എത്തുംമുന്‍പേ, തിരുവിതാംകൂറിന്റെ ഭൂപടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതും, ചരിത്ര ശേഷിപ്പില്‍ ഉള്‍പ്പെടുന്നതുമായ പൈതൃക ഗ്രാമമാണ് ആറന്‍മുളയെന്നത് അറിയാമല്ലോ..?
2. ആരുടെയൊക്കയോ സമ്മര്‍ദ്ദത്താല്‍, ഏതോ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ഒരു കമ്പനി വിമാനത്താവളമെന്ന പേര് പറഞ്ഞപ്പോള്‍ മാത്രമാണല്ലോ പലര്‍ക്കും ഈ പൂതി കയറിയത്.?. ഇതിനുമുന്‍പ് നിങ്ങള്‍ എവിടെയായിരുന്നു...?
3. പത്തനംതിട്ടയിലെ നല്ല നേതാക്കള്‍ ആരും വിമാനത്താവളത്തെ എതിര്‍ക്കില്ലെന്ന ഒരു പരാമര്‍ശം നേരത്തെ കേട്ടിരുന്നു, അവര്‍ ആരൊക്കെയാണ്..?   വടിവൊത്ത ഖദറുമണിഞ്ഞ്, മഞ്ഞച്ചിരിയുമായി നാല് ശിങ്കിടികളേയും കൂട്ടുപിടിച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍, വോട്ടിനുവേണ്ടി പര്യടനം നടത്തുന്ന നാണംകെട്ട രാഷ്ട്രീയ കോമരങ്ങളേയോ..? അതോ....!
4. ആറന്‍മുളയിലെ മണ്ണും, വയലും, പൈതൃകവും, അതിന്റെയൊപ്പം പാവപ്പെട്ടവന്റെ കിടപ്പാടവും വെട്ടിപ്പിടിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികസന വാദികളേ.... നിങ്ങളുടെ കൈവശമുള്ള ഒരു തരിമണ്ണ് സര്‍ക്കാരിനോ അല്ലെങ്കില്‍ പാവപ്പെട്ടവനോ വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ..? ആവശ്യത്തിന് റോഡുകളും പാലങ്ങളും നല്‍കി അടിസ്ഥാന സൌകര്യവും, അതിന്റെയൊപ്പം ജനങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം, സമ്പന്നവര്‍ഗ്ഗം പിച്ചതരുന്ന എച്ചില്‍തിന്ന് അവരുടെ ചെരുപ്പുനക്കി ജീവിക്കേണ്ട ഗതി ഈ ജനതയ്ക്ക് ആവശ്യമില്ല..
ഇന്നേവരെ, ഈ മേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത, ആരുടെയൊക്കെയോ കീശ വീര്‍പ്പിക്കാന്‍ തട്ടിക്കൂട്ടിയ ഒരു ഗ്രൂപ്പിനുവേണ്ടി സ്വന്തം അസ്ഥിത്വം പണയം വെക്കേണ്ട ആവശ്യമുണ്ടോ....
  
 അതെ, അവര്‍ പറയുന്നു- 'ഇത് ആറന്‍മുളയുടെ മണ്ണാണ്.....
                                             ആറന്‍മുളയപ്പന്റെ മണ്ണ്...........'.

വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍: ടി.വി രാജേഷ്


കോട്ടയം : മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും കാണിച്ചുതന്ന മാതൃകയിലല്ല കേരളത്തിലെ കോണ്‍ഗ്രസ്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കു മുന്‍പില്‍ കീഴടങ്ങുന്നു, വര്‍ഗ്ഗീയവാദികളുടെ തടവറയിലാണ് സര്‍ക്കാര്‍ എന്നും ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. രമേഷ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് തുടരാനാവില്ലെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   ഇന്ന് സമുദായിക മതനേതാക്കന്‍മാരാണ് യു.ഡി.എഫ്. നെ നിയന്ത്രിക്കുന്നത്.കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ തിരഞ്ഞെടുക്കന്നതില്‍പ്പോലും മത നേതാക്കന്‍മാര്‍ ഇടപെടുന്നു. സുകുമാരന്‍ നായരുടെ കടാക്ഷം ഇല്ലെങ്കില്‍ തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയാകുമായുരിന്നില്ല എന്ന് പോലും പറയുന്നു.
                                           സമുദായിക നേതക്കന്‍മാരെ കൂട്ടുപിടിച്ച് ആളാവാന്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതക്കന്‍മാര്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയാകാന്‍ സമുദായിക നേതക്കളെ കൂട്ടുപിടിച്ച്  വൃത്തികെട്ട കളിയാണ് രമേഷ് ചെന്നിത്തല നടത്തുന്നത്.പ്രസിഡന്റിന്റെ നട്ടെല്ലില്ലായ്മയാണ് ഇതിന് കാരണം.
                                           സാധരണയായി യൂണിവേഴ്സിറ്റികളിലെ വി.സി. സ്ഥാനത്തേക്ക് യോഗ്യരായവരെ സര്‍ക്കാര്‍ നേരിട്ട് വിളിക്കുകയാണ് പതിവ്.
കമ്യൂണിസ്റ് മന്ത്രിസഭകള്‍ ഇതിനു മാതൃക കാണിച്ചിട്ടുമുണ്ട്. എന്നാല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് എം.ജി യൂണിവേഴ്സിറ്റിയുടെ കര്യത്തില്‍ അപേക്ഷ ക്ഷണിക്കുകയും യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയില്ലാത്ത ആളെ നിയമിക്കുകയും ചെയ്തു. എം.ജി. വി.സി. എം.വി. ജോര്‍ജ്ജിനെ മാറ്റാന് മുഖ്യമന്ത്രി തയ്യാറാകണം. മറ്റ് പല യൂണിവേഴ്സിറ്റികളിലെയും വി.സി. സ്ഥാനം മത നേതാക്കന്‍മാര്‍ക്ക് വീതിച്ചുകൊടുക്കുന്ന അവസ്ഥയിലുമാണ്. ഇത് അപകടകരമായ അവസ്ഥയാണ്.
                                         കെ.സ്.ആര്‍.ടി.സി. യോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. യെ തകര്‍ക്കുന്നതാണ്. സാധരണക്കരായ യാത്രക്കാരുടെ എക യാത്രമാര്‍ഗമായ കെ.എസ്.ആര്‍.ടി.സി. യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍   ഉടന്‍ നടപടിയെടുക്കണം.അല്ലാത്ത പക്ഷം ശക്തമായ പ്രതിക്ഷേധവുമായി ഡി.വൈ.എഫ്.ഐ.രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

അന്യവും അനന്യവും.....


                       
                                                                                Aswini mAdAvAnA
ഗാന്ധിജിയെ രൂപയില്‍ ആലേഖനം ചെയ്തിരിക്കുന്നതെന്തിനാണ്????
അദ്ദേഹത്തോടുള്ള ആദരസൂചകം അല്ലേ,,,,,
ആ പണം,
ഇന്ത്യന്‍ ജനാധിപത്യരാജ്യത്തില്‍
കുത്തകമുതലാളിമാരുടെ മാത്രം കൈമുതലാകുന്നു.
എവിടെയൊക്കെയോ മാത്രമായി കുന്നുകൂടുന്നു,,,,....
ചെറ്റക്കുടിലില്‍,കീറത്തുണിയും ചുറ്റി,
സ്വപ്നങ്ങള്‍ ജ്വലിക്കാത്ത കണ്ണുകളും,
പ്രതീക്ഷവറ്റിയ ജീവനും പേറി നടക്കുന്ന പട്ടിണിപ്പാവങ്ങള്‍ ഏറെയുണ്ടിവിടെ.....
അവര്‍ക്കും ഗാന്ധിജിയെ അറിയാം.
പണമില്ലാത്തവന്‍്െറ അവകാശങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമായി
ത്യാഗപൂര്‍വ്വം പോരാടിയ മഹാന്‍....
പക്ഷെ,,,,.....
അദ്ദേഹത്തെ ആലേഖനം ചെയ്ത നോട്ടുകള്‍...
അവ,,,,അവര്‍ക്കെല്ലാം അന്യമായ സ്വത്തുതന്നെ...
ഇതാണോ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ.......................

ഇവര്‍............4...........,.........ദേവദൂതര്‍.............................................................

                                                                 Aswini mAdAvAnA

എപ്പോഴും പ്രതീക്ഷക്കാവുന്ന ശബ്ദം......
കേള്‍ക്കുമ്പോള്‍ ഹൃദയത്തിന്‍്െറ മിടിപ്പ് വല്ലാതെ കൂടും....
അറിയാതെ പ്രാര്‍ത്ഥിക്കും....
കൊണ്ടു പോകുന്ന ജീവന്‍ ആരുടെയാണെന്നറിയില്ല.
ആണാണോ,,,,,,,,,,,പെണ്ണാണോ,,,,,
അറിയില്ല
പ്രാണനുവേണ്ടി മല്ലിടുകയാണോ?????
 അതോ മരിച്ചിട്ടുണ്ടാകുമോ??????
രാവിലെ ചോറ് പൊതി നല്‍കിയയച്ച ഭാര്യയും,
കാത്തിരിക്കുന്ന കുഞ്ഞുമക്കളുണ്ടാകുമോ????
ഒന്നും അറിയില്ല
എന്നാലും പ്രാര്‍ത്ഥിക്കണം....
എന്തെന്നോ ഏതെന്നോ
അറിയാത്ത ശക്തിയോട്.....
വായുവിലൂടെ പായുന്ന ഡ്രൈവര്‍മാര്‍,
ഭൂമിയിലെ മാലാഖമാരില്‍ ഒരു വിഭാഗം..
അപായവിളിയോടെ ഓടിയെത്തുമ്പോള്‍
മനസ്സില്‍ ജീവനുവേണ്ടി കൊതിക്കുന്ന മുഖം മാത്രം,,,
തിരിച്ചൊരു നന്ദിയും പ്രതീക്ഷിക്കാതെ......
പ്രതിഫലം പോലും ഇച്ഛിക്കാത്ത ഒരു വിഭാഗം....
രക്ഷപെട്ട ജീവന്‍്െറയും ഉറ്റവരുടേയും
നന്ദിയോടെയുള്ള പുഞ്ചിരി........
         മരണത്തില്‍ നിന്ന് രക്ഷപെട്ടവരും
         മരണപ്പെടാന്‍ പോകുന്നവരും നന്ദിയോടെ സ്മരിക്കുക,,,
      ഈ ദേവദൂതരെ............................

Friday, January 25, 2013

സാമുദായിക സംഘടനകളെ ഫാന്‍സ് അസോസിയേഷനുകളാക്കുന്നു:ടി.വി,രാജേഷ്




                                                                                  Aswini mAdAvAnA

      സാമുദായിക സംഘടനകളെ ഫാന്‍സ് അസോസിയേഷനുകളാക്കി മാറ്റുകയാണെന്ന്  DYFI സംസ്ഥനസെക്രട്ടറി ടി.വി.രാജേഷ്. DYFI യൂത്ത് മാര്‍ച്ചിന് കുലശേഖരമംഗലം പി.കൃഷ്ണപിള്ള നഗറില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
       സാമുദായിക സംഘടനകള്‍ക്ക് DYFI യതൊരു പരിഗണനയും നല്‍കുന്നില്ലയെന്നും പുതിയ കേരളത്തെ പടുത്തുയര്‍ത്തുകയാണ് മാര്‍ച്ചിന്‍്െറ ലക്ഷ്യമെന്നും നന്ദി പ്രകാശനത്തില്‍ കൂട്ടിച്ചേര്‍ത്തു.സിനിമാ-സീരിയല്‍താരം ചെമ്പില്‍ അശോകന്‍ വിശിഷ്ടാതിഥിയായി അഭിവാദ്യങ്ങളര്‍പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശെല്‍വരാജ്,മണികണ്ഠന്‍,ചന്ദ്രബോസ് എന്നിവരും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
     



DYFIയൂത്ത് മാര്‍ച്ചിന് വര്‍ണ്ണോജ്ജ്വല സ്വീകരണം

Aswini mAdAvAnA

DYFI യൂത്ത് മാര്‍ച്ചിന് കോട്ടയം ജില്ലയിലേക്ക് വര്‍ണ്ണോജ്ജ്വലമായ സ്വീകരണം.ഇന്ന് വൈകിട്ട് പൂത്തോട്ടയിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി,ജനുവരി നാലിന് കാസര്‍ഗോഡ്നിന്ന് ആരംഭിച്ച മാര്‍ച്ച് ഫെബ്രുവരി പതിനാലിന് തിരുവനന്തപുരത്ത് സമാപിക്കും.
DYFI സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് MLA,പ്രസിഡന്‍്റ് എം.സ്വരാജ് എന്നിവരാണ് നാല്പത് സ്ഥിരാംഗങ്ങളുള്ള മാര്‍ച്ച് നയിക്കുന്നത്. കാല്‍നടയായി പതിനാലുജില്ലകളില്‍ യൂത്ത്മാര്‍ച്ച് പര്യടനം നടത്തും..

Monday, January 21, 2013

കെ.എസ്സ്.ആര്‍.ടി.സിയെ രക്ഷിക്കൂ.......

ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് കെ.എസ്സ്.ആര്‍.ടി.സി ലാഭകരമല്ലാത്ത സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ഇതു വലിയ ഗതാഗത പ്രശ്നങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ പോകുന്നു. ഇപ്പോള്‍ ഓടുന്ന കെ.എസ്സ്.ആര്‍.ടി.സി ബസ്സുകളെങ്കിലും നിന്നുപോകാതിരിക്കാന്‍, സ്വകാര്യ ബസ്സുകളില്‍ കയറി ഫുള്‍ ടിക്കറ്റ് എടുത്ത് തെറിയും കേട്ട് പോകുന്നവര്‍ നമ്മുടെ സര്‍ക്കാര്‍ ബസ്സുകളില്‍ കയറി യാത്രചെയ്യുവാന്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.

 -കെ.എസ്സ്.ആര്‍.ടി.സി യുടെ ഒരു ആരാധകന്‍

Sunday, January 20, 2013

ബോട്ടിലുകള്‍ നമ്മളോടു ചെയ്യുന്നത്.....




ആഷ രാജു

ഇത് നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തുവിന്‍റെ  പിന്നാമ്പുറകഥയാണ്. മിനറല്‍ വാട്ടറിന്‍റെയും  സോഫ്റ്റ്‌ ഡ്രിങ്ക് സ്കളുടെയും ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. ഇത് വായിക്കുമ്പോളും നിങ്ങളില്‍ പലരുടെയും സമീപം..  ബാഗില്‍..  റൂമില്‍ ഇത്തരം കുപ്പികളില്‍ ആയിരിക്കും വെള്ളം സൂക്ഷിച്ചിരിക്കുന്നത്. ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന് വിലയായി നല്‍കി കൊണ്ടിരിക്കുന്നത് സ്വന്തം ആരോഗ്യം തന്നെയാണെന്ന് നാം മറക്കുന്നു. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നതായി ഭാവിക്കുന്നു.

മിനറല്‍ വാട്ടര്‍ / സോഫ്റ്റ്‌ ഡ്രിങ്ക് സ്  കുപ്പികളുടെ അടിവശത്തോ  ലേബലിലോ  ആയി 1-6 വരെയുള്ളതില്‍  ഒരക്കവും (മിക്കവാറും ഒരു ത്രികോണത്തില്‍) PET എന്നീ അക്ഷരങ്ങളും കാണാം. PET എന്നാല്‍ പോളി എ ഥിലീന്‍  ടെറഫ്തലെറ്റ് . പാകേജിംഗ് മേഖലയില്‍ PET എന്നും ടെക്സ്ടൈല്‍  മേഖലയില്‍ പോളി എസ്റ്റര്‍  എന്നുമാണ് ഇതിനെ വിളിക്കുന്നത്‌. PET സുതാര്യവും ദൃഡമായതും ഓക്സിജനെ തടയാന്‍ കഴിയുന്നതുമാണ്. കൂടാതെ കാര്‍ബണ്‍ ഡയോക്സൈഡിനെ അടക്കി നിര്‍ത്താന്‍ കഴിയുന്നതുമാണ്. ഈയൊരു പ്രത്യേകത കൊണ്ടാണ് കാര്‍ബണേറ്റഡ  പാനീയങ്ങള്‍ക്കു PET നിര്‍മ്മിത കുപ്പികള്‍ ഉപയോഗിക്കുന്നത്.

ഇത്തരം കുപ്പികളില്‍ CRUSH THE BOTTLE AFTER USE എന്ന വാക്യവും ചിത്രവും കാണാം. എന്നാല്‍ ഇത് അവഗണിച്ചു നമ്മില്‍ പലരും തണുത്ത വെള്ളവും ചൂടുവെള്ളവും മറ്റും സൂക്ഷിക്കാനായി ഇത്തരം കുപ്പികള്‍  ഉപയോഗിക്കുന്നു. പോളി എസ്റ്റര്‍  കുടുംബത്തിലെ തെര്‍മോ പ്ലാസ്റ്റിക്ക്  പോളിമറായ (ചൂടേ റ്റാല്‍ രൂപം മാറുന്നവ) PET -ന് പരമാവധി 93 ഡിഗ്രി ചൂട് വരെ മാത്രമേ പ്രതിരോധിക്കാനാവു അതിലധികം ആയാല്‍ പ്ലാസ്റ്റിക് ഉരുകും

വളരെ അസ്ഥിരമായ തന്മാത്രചെയിനുകള്‍  (unstable chain of molecules )കളാണ് ഇത്തരം പോളി കാര്‍ബനെറ്റുകള്‍ക്കുള്ളത് . നിരന്തര ഉപയോഗത്തിലും ഉയര്‍ന്ന ഊഷ്മാവിലും ഈ തന്മാത്ര  ചെയിനുകള്‍ വിഘടിച്ചു ബിസ്ഫെനോള്‍ A (BPA ) എന്നൊരു  രാസവസ്തു ഉണ്ടാകുന്നു. രൂക്ഷമായ ദോഷഫലങ്ങള്‍ ഉളവാക്കുന്ന മനുഷ്യ നിര്‍മ്മിതമായ കെമിക്കലാണ്  BPA . ബോട്ടില്‍ പുതിയതാണോ പഴയതാണോ എന്നല്ല അതില്‍ ശേഖരിക്കുന്ന വെള്ളത്തിന്റെ ചൂടാണ് ഉല്‍പാ ദിപ്പിക്കപെടുന്ന BPA -ടെ അളവ് നിയന്ത്രിക്കുന്നത്‌. സ്കോട്ട് ബെല്‍ഷറിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് ചൂടുവെള്ളത്തിന്റെ സാന്നിധ്യത്തില്‍ 55 ശതമാനം വരെ  കൂടുതല്‍  BPA സൃഷ്ടിക്കപെടുന്നു എന്നാണ് . അതായത് തണുത്ത വെള്ളമാണ് ഉള്ളതെങ്കില്‍ 0.2-0.8 നാനോഗ്രാം വരെ BPA ഉല്പാദിപ്പിക്കപെടും എന്നാല്‍ ചൂടുവെള്ളം ആണെങ്കില്‍ ഇത് 8-32 വരെ നാനോഗ്രാം ആയി വര്‍ധിക്കും. ഒരു മണിക്കൂറിലെ  കണക്കാണിത്. PET ബോട്ടിലുകളില്‍ ചൂടുവെള്ളം സൂക്ഷിക്കുമ്പോള്‍ സൃഷ്ടിക്കപെടുന്ന ഈ BPA വെള്ളത്തിലൂടെ ആ വെള്ളം കുടിക്കുന്നവരുടെ ശരീരത്തിലും എത്തുന്നു.

ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായ രീതിയില്‍ അനുകരിച്ചു ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ കഴിവുള്ളവയാണ്‌ BPA. പ്രത്യുല്പാദന ശേഷിയെയും  ബുദ്ധി വികാസത്തെയും വിപരീതമായി ബാധിക്കുന്ന ഇവ ജനന വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. എന്‍വയോണ്‍മെന്‍റ്   കാലിഫോര്‍ണിയ റിസര്‍ച് ആന്‍ഡ്‌ പോളിസി സെന്റര്‍  BPA -ടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് 130 ഗവേഷണങ്ങളാണ് നടത്തിയത്. ഇതില്‍ വെളിവായത് BPA പ്രധാനമായും സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജനെയാണ്  അനുകരിക്കുന്നത് എന്നാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും മൂത്രാശയ കാന്‍സറിനും  കാരണമാകുന്ന BPA പുരുഷന്മാരില്‍ പ്രോസ്റ്റെറ്റ് കാന്‍സറിനു ദൂതനാകുക മാത്രമല്ല പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ  ലെവല്‍ കുറക്കുകയും ചെയ്യുന്നു. കൂടാതെ ലിംഗ ഭേദമെന്യേ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും അത് വഴി ടൈപ്പ് 2 പ്രമേഹത്തിന്  വഴി മരുന്നിടുകയും ചെയ്യുന്നു. അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പികുകയും ചെയ്യുന്നു BPA

കൈയില്‍ കിട്ടുന്നതെന്തും വായില്‍ വയ്ക്കുന്ന സ്വഭാവമുള്ള കുഞ്ഞുങ്ങള്‍. അവരുടെ വിരല്‍ ഒഴികെ വായില്‍ വയ്ക്കുന്നത് എന്തും പ്ലാസ്റിക് ആണെന്ന് നാം ശ്രദ്ധിക്കാറില്ല വഴിയോരത്ത് 10 രൂപക്കും 20 രൂപക്കും കിട്ടുന്ന നിറപ്പകിട്ടാര്‍ന്ന കളിപ്പാട്ടങ്ങള്‍ കുട്ടി ചൂണ്ടികാണിക്കുമ്പോളെ  നാം വാങ്ങി കൊടുക്കുന്നു. ഇത്തരം ചൈനീസ് കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഗുരുതര പ്രശ് നങ്ങളാണ്  ആ കുഞ്ഞു ശരീരങ്ങളില്‍ സൃഷ്ടിക്കുന്നത്. ഇന്നത്തെ  കുട്ടികള്‍ വളരെ നേരത്തെ പ്രായപൂര്‍ത്തിയാകുന്നു  എന്ന് പലരും പരിതപിക്കാറുണ്ട്. ജങ്ക് ഫുഡ്‌ ശീലത്തോടൊപ്പം മിനറല്‍ വാട്ടര്‍/സോഫ്റ്റ്‌ ഡ്രിങ്ക്സ് കുപ്പികളും ഇതിനു കാരണമാകുന്നു. പെട്ടന്ന് തന്നെ ശരീരത്തെ  ലൈംഗിക പക്വതയില്‍ എത്തിക്കുന്ന ഇത്തരം കെമിക്കലുകള്‍ പക്ഷെ അണ്ട -ബീജ ഉത്പാദനത്തെ മന്ദീഭവിപ്പിക്കുന്നു. കുട്ടികാലത്ത് കളിപ്പാട്ടങ്ങളിലൂടെയും  പിന്നീട്  PET ബോട്ടിലുകളുടെയും ഉള്ളില്‍ എത്തുന്ന BPA -ഉം മറ്റു കെമിക്കലുകളും അവരെ വന്ധ്യതയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുകയാണ്. PET ബോട്ടിലുകളില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത  കെമിക്കലുകള്‍ക്ക്  പ്രത്യുല്പാദന ഹോര്‍മോണുകളെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

ഹാര്‍വാര്‍ഡ സ്കൂള്‍ ഓഫ്  പബ്ലിക്‌  ഹെല്‍ത്ത് റിസര്‍ച്ചേഴ്സിന്‍റെ  പഠനങ്ങള്‍ പ്രകാരം ഒരാഴ്ച തുടര്‍ച്ചയായി പോളി കാര്‍ബനെറ്റ്  ബോട്ടിലുകളില്‍ നിന്നും തണുത്ത വെള്ളം ഉപയോഗിച്ചപ്പോള്‍ മൂത്രത്തിലെ BPA -ടെ അളവ് 69 ശതമാനം ആണ് വര്‍ധിച്ചത്. ചൂടുവെള്ളം ആണെങ്കില്‍ ഇതിലും എത്രയോ അധികം ആയിരിക്കും എന്ന് ആലോചിക്കാവുന്നതേയുള്ളൂ .

പ്ലാസ്റ്റിക്‌ ബോട്ടിലുകളിലെ ചൂടുവെള്ളം മാത്രമല്ല വില്ലനാകുന്നത്. ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ള  ഈ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളമെടുക്കുന്നത് - തണുത്ത വെള്ളം ആണെങ്കില്‍ പോലും- ദോഷകരം തന്നെയാണ്. ബോട്ടിലുകളില്‍ കാന്‍സറിനു   കാരണം ആകുന്ന ഡി ഈഥയില്‍ ഹൈഡ്രോ ക്സിലാമിന്‍ (DEHA) എന്ന കെമിക്കല്‍ അടങ്ങിയിരിക്കുന്നു. ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ ഈ  കെമിക്കലുകള്‍ ആ വെള്ളത്തിലൂടെ നമ്മുടെ ശരീരത്തില്‍  എത്തുന്നു. ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളിലും തന്നെ വീണ്ടും ഉപയോഗിക്കുന്ന ബോട്ടിലുകളിലെ വെള്ളത്തില്‍ DEHA അടങ്ങിയിട്ടുണ്ട്. ബ്രെ സ്റ്റ് , പ്രോസ്റ്റെറ്റ്, ഒവേറിയന്‍  കാന്‍സറുകള്‍ക്ക് വഴിമരുന്നിടുന്ന ഇവ കരളിനെയും പ്രതികൂലമായി ബാധിക്കുന്നു. വന്ധ്യതക്കും DEHA കാരണം ആകുന്നു. ശരീരത്തിന്‍റെ  എന്‍ഡോക്രൈന്‍  വ്യവസ്ഥയാകെ താളം തെറ്റിക്കുവാനും DEHA -ക്ക്   കഴിയും. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കുമ്പോള്‍ BPA പുറപ്പെടുവിക്കാനുള്ള അതിന്‍റെ  കഴിവും കൂടുകയാണെന്ന് മറക്കാതിരിക്കുക.

പ്ലാസ്റ്റിക്  ബോട്ടിലുകളില്‍ വൈന്‍ സൂക്ഷിക്കരുത്‌ എന്ന് പറയാറുണ്ട്‌. അതിന്‍റെ ശാസ്ത്രീയ  വശം കൂടി നോക്കാം. പ്ലാസ്റ്റികില്‍  അടങ്ങിയിരിക്കുന്ന ടെറഫ്താലിക് ആസിഡ് ജലത്തില്‍ ലയിക്കില്ല. എന്നാല്‍ ഇത് ആല്‍കഹോളില്‍ (വൈനില്‍ )വളരെ വേഗം ലയിച്ചു ചേരും. ഇത് ആരോഗ്യത്തിന് ദോഷകരമാണ് . ഇക്കാര്യം ശ്രദ്ധിക്കുന്ന നമ്മള്‍ പക്ഷെ ചൂടുവെള്ളം നിര്‍ദോഷം ആണെന്ന് വിചാരിക്കുന്നു

നിങ്ങളില്‍ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുകളില്‍ എത്ര പേര്‍ PET ബോട്ടിലുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്നും എത്ര പേര്‍ ചൂടേ റ്റു രൂപം മാറിയ ബോട്ടിലുകളില്‍ ഇപ്പോളും വെള്ളം കുടിക്കുന്നു എന്നും മനസ്സില്‍ ഓര്‍ത്തു കൊണ്ട് ശ്രദ്ധിക്കുക ....

1. PET ബോട്ടിലുകള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കരുത്. അവ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ ഉദേശിച്ചുള്ളതാണ്.

2. കളിമണ്‍/സ്റ്റീല്‍ പാത്രങ്ങളാണ് ആരോഗ്യകരം. അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ ഫുഡ്‌ ഗ്രേഡ് ഉള്ള ബോട്ടിലുകളും പാത്രങ്ങളും മാത്രം ഉപയോഗിക്കുക.

3. PET ബോട്ടിലുകള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ സുഹൃത്തുകളെ അതിനു പ്രേരിപ്പിക്കുക .

4. ഓരോ വര്‍ഷവും ഈ ലോകത്തില്‍ 25 ബില്യന്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ 80 ശതമാനവും റീസൈകിള്‍ ചെയ്യപ്പെടുന്നില്ല . നമ്മുടെ പ്രകൃതിയോടു നാം ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു ദ്രോഹം .

5. സ്വന്തം ശരീരത്തെ ദ്രോഹിക്കാന്‍ നിങ്ങള്‍ക്ക്  അവകാശം ഉണ്ടെന്നു വാദിക്കാം . എന്നാല്‍ അടുത്ത തലമുറയെയും ഈ പ്രകൃതിയെയും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.

Saturday, January 19, 2013

എന്‍്െറ തിരിച്ചറിയാത്ത രേഖ

                                                      Aswini mAdAvAnA
തിരിച്ചറിയാനാകാത്ത എന്‍്െറ തിരിച്ചറിയല്‍ രേഖയുമായി
എന്നെ തിരിച്ചറിയിക്കാന്‍ ഞാന്‍ പോയി.....
നീണ്ട ക്യൂ,,,,,,,,,
എനിക്ക് ടെന്‍ഷന്‍,,,
അവര്‍ക്ക് എന്നെ മനസിലാകുമോ??????
അടുത്തെത്തി,,,,ടെന്‍ഷന്‍...
തിരിച്ചറിയാത്ത രേഖ കൊടുത്തു,,,,
മുഖത്തേക്ക് പോലും നോക്കിയില്ല...
    'നംമ്പേഴ്സ്' നോക്കി...
ഓ കെ പറഞ്ഞുുു.... 

       അപ്പോള്‍ ഇതാണു ഞാന്‍,,
വെറും അക്കങ്ങള്‍.
ഇ ഫോട്ടോ എടുക്കാന്‍ ഇട്ട ഫെയ്സ് ക്രീം   
പുതിയ ചുരിദാര്‍
അതൊക്കെ ഓര്‍ക്കുമ്പോഴാാാ..........

Thursday, January 17, 2013

മരുന്നുകള്‍ സുരക്ഷിതമോ........???

ദില്‍ജിത്ത് സി.ജി


(ഞാന്‍ കുറച്ചു നാളുകളായി കേരളത്തിലെ മരുന്നു വിപണിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഒരു ലേഖനം തയ്യാറാക്കി വരുകയായിരുന്നു. ഈ വിവരങ്ങള്‍ 13.01.2013-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ബി.രാജേഷ് കുമാറിന്റെ ലേഖനത്തിലൂടെ പുറത്തുവന്നു. എനിക്കു ലഭിച്ച വിവരങ്ങളില്‍ അതിനോടു ബന്ധപ്പെട്ടവ ഇവിടെ നല്‍കുന്നു.)

വിപണിയിലെത്തുന്ന മരുന്നുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നിലവില്‍ നടക്കുന്ന മരുന്നു പരിശോധനകള്‍ പ്രഹസനം മാത്രമായി മാറുന്നു. പരിശോധനാ സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ മരുന്നുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നു വിറ്റുപോയതിനു ശേഷം മാത്രമാണ് അവയുടെ പരിശോധനാഫലങ്ങള്‍ പുറത്തുവരുന്നത്. ഈ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന രോഗികള്‍ യഥാര്‍ഥത്തില്‍ മരുന്നു പരീക്ഷണത്തിനാണ് വിധേയരായിക്കൊണ്ടിരിക്കുന്നത്.

ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 116 ഇനം മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയില്‍ 2008-ല്‍ നിര്‍മ്മിച്ച മരുന്നുകള്‍ പോലും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പരിശോധനകള്‍ നടത്തി ഫലം പുറത്തുവരുമ്പോള്‍ ഈ മരുന്നുകള്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നിരിക്കും എന്നതാണ് സത്യം. നിരോധിച്ചവയില്‍ 24-ഇനം മരുന്നുകള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളിലൂടെ നല്‍കിയവയാണെന്ന് ഈ പട്ടികയിലൂടെ വ്യക്തമാകുന്നു. ഇത്തരത്തില്‍ ഉപയോഗത്തിനു ശേഷം വില്‍പന നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയവയുടെ പട്ടികയില്‍ ജീവന്‍രക്ഷാ മരുന്നുകളും ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഹൃദ്രോഗികള്‍ക്കു നല്‍കുന്ന DIL 30, Isosorbide dinitrate , വലിവ്-ആസ്ത്മ എന്നിവയ്ക്കു നല്‍കുന്ന Salbutamol,  അവശ്യ മരുന്നുകളായ Dexametnasone Tab, പ്രമേഹത്തിനുള്ള Glimepride Tab, Glimkap  1, മാനസിക രോഗികള്‍ക്കു നല്‍കുന്ന Olanzapine Tab, Lithium Carbonate Tab, Litholenet 300, രക്തസമ്മര്‍ദ്ദത്തിനു നല്‍കുന്ന Metoprolol Tartrate, Amlodip A.T, Nemlol-A.T, ഹൃദ്രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്‍കുന്ന Aspirin Tab എന്നിവയുടെ ചില ബാച്ചുകള്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നു.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കു നല്‍കുന്ന മരുന്നുകള്‍ പോലും ഗുണനിലവാരമില്ലാത്തവയാണ് എന്നു കണ്ടെത്തുന്നത് ഉപയോഗത്തിനു ശേഷം ഏറെക്കാലം കഴിഞ്ഞാണ്. വിപണിയിലിറങ്ങുന്ന മരുന്നുകളില്‍ വളരെ പരിമിതമായ അളവില്‍ മാത്രമേ പരിശോധനകള്‍ നടത്തപ്പെടുന്നുള്ളു. ഇതിലും എത്രയോ ഏറെയാണ് പരിശോധിക്കപ്പെടാതെ പോകുന്നത് എന്നത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. പരിശോധന നടത്തുന്നവയുടെ കാര്യത്തിലാണെങ്കില്‍ ഫലം യഥാസമയം പുറത്തുവരുന്നുമില്ല.

നിലവിലെ സാഹചര്യത്തില്‍ നാം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നും ഗുണനിലവാര പരിശോധന നടത്താത്തവയാണ് എന്നതാണ് സത്യം. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ വര്‍ഷാവര്‍ഷം വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളുടെ പരിശോധന യഥാസമയം നടത്തി ഫലം പുറത്തു കൊണ്ടുവരേണ്ടതാണ്

Wednesday, January 16, 2013

മറന്നുവോ.......???

                                                                മറന്നുവോ.......???
രാധിക പുന്നാത്തൂര്‍

ജനുവരി 15....ഇന്ത്യന്‍ കരസേനാ ദിനം... ഒരു തരത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്‍റെ  അത്ര തന്നെ പ്രാധാന്യത്തോടെ ഓരോ ഭാരതീയനും ആഘോഷിക്കേണ്ട ദിനം. ഇന്ത്യന്‍ കരസേന സ്ഥാപിതമയിട്ടു 65 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു.
 (മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്നാ സിനിമയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്തുകൊണ്ട് )
     "ക്രിക്കറ്റ് കളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രം ഇന്ത്യക്കാരാണെന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നവരല്ല; ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഇന്ത്യയെന്ന അഭിമാനത്തെ നെഞ്ചോടു ചേര്‍ത്ത്  സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍ ജവാന്‍മാര്‍." ഈ വാചകങ്ങളെ അന്വര്തമാക്കും  വിധമാണ് നമ്മുടെ ധീര ജവാന്മാര്‍ ഓരോ മിനിട്ടിലും രാഷ്ട്രത്തിന് വേണ്ടി സേവനം ചെയ്യുന്നത്. മുകേഷ് അംബാനി മുതല്‍ തെരുവിലെ പാവപ്പെട്ടവന്‍ വരെ സ്വാതന്ത്ര്യത്തോടെ നിര്‍ഭയരായി നമ്മുടെ നാട്ടില്‍ ജീവിക്കുന്നത് മഞ്ഞോ മഴയൊ വെയിലോ കാര്യമാക്കാതെ അതിര്‍ത്തികളില്‍ ജീവന്‍ പണയം വച്ച് നമ്മുടെ ജീവനും സ്വത്തിനും അവര്‍ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്.
               നീറുന്ന വേദനയും നെഞ്ചിലേറ്റിയാണ് ഇന്ത്യയിലെ ഓരോ മക്കളും ഈ വര്‍ഷത്തെ കരസേനാ ദിനത്തിലൂടെ കടന്നു പോയത്. പാക് അധീന കാശ്മീരില്‍ ബങ്കറുകള്‍  സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ  അതിര്‍ത്തി തര്‍ക്കത്തില്‍ ക്രൂരവും പൈശാചികവുമായ രീതിയിലാണ്‌ പാക്കിസ്ഥാന്‍ സൈന്യം നമ്മുടെ രണ്ടു ജവാന്മാരെ കൊലപ്പെടുത്തിയത്. എന്നിട്ടും മതിവരാതെ മൃതശരീരങ്ങള്‍ വികൃതമാക്കുകയും  ഒരു ജവാന്‍റെ  തല അറുത്തെടുക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍  ബിക്രം സിംഗിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ 4 ഇന്ത്യന്‍ ജവാന്മാരുടെ തലകളാണ് പാകിസ്താന്‍ നിഷ്ക്രൂരമായി  വെട്ടിമാട്ടിയത്.
           ഭാരതാംബക്ക് വേണ്ടി അവസാന ശ്വാസം  വരെ പൊരുതാന്‍ തന്‍റെ  മകനെ അയച്ച ആ ജവാന്‍റെ  അമ്മക്ക്  ചേതനയറ്റ മകന്‍റെ മുഖം അവസാനമായൊന്നു  കാണാനുള്ള  ഭാഗ്യം പോലും ഇല്ലാതായ അവസ്ഥയാണിപ്പോള്‍. പാക്കിസ്ഥാന്‍ സൈന്യം അറുത്തെടുത്ത മകന്‍റെ ശിരസ്സ്‌ തിരിച്ചു കിട്ടുന്നതിനു വേണ്ടി നിരാഹാര സമരത്തിന്‌ ഒരുങ്ങേണ്ടി വന്നു ആ പാവം അമ്മയ്ക്ക് ......!!!!! ജീവനറ്റ ശരീരത്തോട്  പോലും ഒരിറ്റു ദയവു കട്ടന്‍ തുനിയാത്ത പാക്കിസ്ഥാന്‍ സൈന്യം ആ ശിരസ്സ്‌ മടക്കി കൊദുക്കുമെന്നതു ആ അമ്മയുടെ വെറും മിഥ്യാ ധാരണ മാത്രമാണ്.
    വെടി നിര്‍ത്തല്‍  കരാര്‍  ലംഘിച്ചു കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിക്കുമ്പോഴും  പാക്കിസ്ഥാന്‍ വഞ്ചന കാണിച്ചിട്ടില്ലെന്നു പറയുന്ന കേന്ദ്ര മന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്‍റെ  പ്രസ്താവന തികച്ചും അപലപനീയം മാത്രമാണ്. വയോധികനായ ഒരു പട്ടാളക്കാരന്‍ രാഹുല്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ജവാന്റെ തല തിരിച്ചു കിട്ടിയേ പറ്റൂ എന്നപേക്ഷിച്ചു.
ഇനിയും ആക്ക്രമണം തുടര്‍ന്നാല്‍ തിരിച്ചും ആക്ക്രമിക്കുമെന്നു പറയുന്ന ഇന്ത്യന്‍ ഭരണകൂടം നഷ്ടപ്പെട്ട ആ ശിരസ്സു തിരികെ ലഭിക്കാന്‍ ഇത് വരെ എന്ത് നടപടിയാണ് സ്വീകരിച്ചത്...? ദിനരാത്രങ്ങളെണ്ണാ  രാഷ്ട്രത്തെ സേവിച്ചതിന് ശരിക്കും ഈ നീതിയാണോ നമ്മുടെ ധീര രക്തസാക്ഷികള്‍ക്ക് ലഭിക്കേണ്ടത്..???



Tuesday, January 15, 2013

ആഷ  രാജു 

ജേര്‍ണലിസം എന്താണെന്നു എല്ലാവരും ഒത്തിരി പറയുന്നു... ഞാനും കുറെ ആലോചിച്ചു.. വേട്ടയാടപ്പെടുന്നവരോടൊപ്പം ഓടുന്നതാണോ..? അതോ വേട്ടയാടുന്നവരെ ഇന്റര്‍വ്യൂ ചെയ്യുന്നതാണോ..? അവസാനം തീരുമാനിച്ചു.. ഇരയോടൊപ്പം ഓടുന്നതിനൊപ്പം തിരിഞ്ഞു നിന്ന്  വേ ട്ടയാടുന്നവനെ ഇന്റര്‍വ്യൂ ചെയ്യുക. ഒപ്പം സ്വയം വേട്ടയാടപ്പെടാതെയും നോക്കുക.

Monday, January 14, 2013

സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയെക്കുറിച്ച് സ്പീക്കറുടെ വാക്കുകള്‍

പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, പത്രാധിപര്‍, ഗാന്ധിയന്‍, സാഹിത്യ-സാമൂഹ്യ-സാംസ്കാരിക വിമര്‍ശകന്‍ എന്നീ നിലകളില്‍ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് നമ്മെ വിട്ടുപിരിഞ്ഞിട്ട് 2013 ജനുവരി 24-ന് ഒരു വര്‍ഷം തികയുന്നു. ഈ അവസരത്തില്‍ സുകുമാര്‍ അഴീക്കോടിന്റെ ആത്മകഥയുടെ സമ്പൂര്‍ണ്ണ പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി.


പുസ്തകപ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നടത്തിയ പ്രസംഗം. 
(14/01/2013, പ്രസ്ക്ളബ്, കോട്ടയം)

അഴീക്കോടിന്റെ ആത്മകഥ

മഹാത്മജിയെ കണ്ട അത്ഭുതാദരങ്ങളോടെയാണ് അഴീക്കോട് തന്റെ ആത്മകഥ ആരംഭിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തിന് അന്നു മനസ്സിലായില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിന് നവജന്‍മം ലഭിച്ചത് ഈ ദര്‍ശനത്തില്‍ നിന്നായിരുന്നു എന്നദ്ദേഹം ഓര്‍ക്കുന്നു. ഗാന്ധിജിയുടെ ദര്‍ശനത്തില്‍നിന്നും ലഭിച്ച ഊര്‍ജ്ജത്തില്‍നിന്നും ഒരിക്കലും അദ്ദേഹം പിന്തിരിഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. തികഞ്ഞ ഗാന്ധിയനായിരുന്നു അദ്ദേഹം. തന്റെ ഓരോ ചലനത്തിലും അതദ്ദേഹം തെളിയിച്ചു. സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഗാന്ധിയന്‍ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

സമൂഹത്തിലെ തിരുത്തല്‍ ശക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. സമുഹത്തിലെ എല്ലാ പ്രശ്നങ്ങളിലും വ്യക്തമായ അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വ്യക്തത നിറഞ്ഞ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയെ ശ്രദ്ധേയമാക്കുന്നതും.

ആത്മകഥയില്‍ സാധാരണ ഏറ്റവുമധികം കടന്നുവന്നത് 'ഞാന്‍' എന്ന അഹം ബോധമാണ്. 'ഞാനാണ് ഇതൊക്കെ ചെയ്തത്' എന്ന അഹംഭാവം ആര്‍ക്കാണോ ഇല്ലാത്തത്, അവനാണ് യഥാര്‍ഥ ജ്ഞാനി എന്നാണ് ഭഗവത്ഗീത പറയുന്നത്. കര്‍മ്മം ചെയ്യുക. അതിന് പ്രതിഫലം ഇച്ഛിക്കാതിരിക്കുക. നിഷ്കാമ കര്‍മ്മത്തിലൂടെ സമൂഹസേവനം നടത്തിയ സന്യാസിയായിരുന്നു അദ്ദേഹം. സന്യാസം എന്ന വാക്കിന്റെയും പ്രവര്‍ത്തിയുടെയും യഥാര്‍ഥ അര്‍ഥം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. തന്റെ മുന്നില്‍ കാണുന്ന സകല അനീതികളെയും കണ്ണടച്ച് എതിര്‍ത്തിരുന്നു അഴീക്കോട്. അപ്പോഴെല്ലാം അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചത് വൈരാഗ്യമല്ല. സ്നേഹമാണ്. ഒരു പ്രശ്നത്തെ എതിര്‍ക്കുമ്പോള്‍, അത് നശിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമല്ല. അത് നന്നാക്കിയെടുക്കുക എന്നതാണദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ കര്‍മ്മങ്ങളില്‍ അദ്ദേഹം ഈ സൌമ്യതയും സ്നേഹവും കാത്തുവെച്ചു, അവസാനം വരെ. 85-)ം വയസ്സിലും അദ്ദേഹം കേരളം മുഴുവനും ഓടിനടന്നു പ്രസംഗിച്ചു. കഴിയുന്നിടത്തോളം എഴുതി. അതൊരു പൂര്‍ണ്ണ ജീവിതമായി അവസാനിക്കണം എന്നദ്ദേഹത്തിന് ആത്മാര്‍ഥമായ ആഗ്രഹവുമുണ്ടായിരുന്നു. എല്ലാം ഒരു നിയോഗം പോലെ അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ചു. ആത്മകഥ അവസാനിപ്പിക്കുന്നത്, ടാഗേറിന്റെ പ്രശസ്തമായ വരികളിലാണ്. ടാഗോറിന്റെ 'നിരുപമവും നിരതിശയനീയ'വുമായ വാക്കുകളില്‍ തന്റെ അന്ത്യാഭിവാദ്യം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

'ഞാന്‍ ഇക്കണ്ടത് നിസ്തുലമാണെന്നതായിരിക്കട്ടെ,
ഇവിടം വിട്ടു പോകുമ്പോള്‍ എന്റെ നിയോഗ വാക്യം'

'പ്രഭാസാഗരത്തില്‍ വിരിയുന്ന ഈ താമരപ്പൂവിലെ
തേന്‍ ഞാന്‍ നുകര്‍ന്നുവെന്നും അങ്ങനെ എന്റെ
ജന്മം അനുഗ്രഹിക്കപ്പെട്ടുവെന്നും ആയിരിക്കട്ടെ
എന്റെ യാത്രാമൊഴി'

ഈ യാത്രാമൊഴി അന്വര്‍ത്ഥമാക്കിയതായിരുന്നു അഴീക്കോടിന്റെ 85 വര്‍ഷത്തെ ജീവിതം എന്നത് ഈ ആത്മകഥയിലൂടെ സഞ്ചരിക്കുന്ന ആരും സമ്മതിക്കും. തന്റെ മറ്റ് പുസ്തകങ്ങള്‍പോലെ ഇതും ഒരു സാഹിത്യ പഠനഗ്രന്ഥമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു ആത്മകഥ എന്നതിലുപരി, ഇതൊരു സാഹിത്യഗ്രന്ഥം തന്നെയാകുന്നത് അതിനാലാണ്. തന്റെ ജീവിതകഥ എന്നതിലുമേറെ, ഇതൊരു സാഹിത്യ ചരിത്രഗ്രന്ഥമാകുന്നു. സാഹിത്യ-സാംസ്കാരിക-സാമൂഹിക-ചരിത്ര രചനയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

താന്‍ ജീവിച്ചിരുന്ന സമൂഹത്തെ തന്റെ സംവാദങ്ങള്‍ കൊണ്ട് ഉണര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് സുകുമാര്‍ അഴീക്കോട്. എഴുത്തുകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ ശബ്ദമായി മാറി അദ്ദേഹം. ഓരോ രചനയിലും ഓരോ പ്രസംഗത്തിലും നൂതനമായ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വിമര്‍ശിക്കുമ്പോഴും പ്രശംസിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാഷ ശക്തമാണ്. ഉപയോഗിക്കുന്ന ഓരോ വാക്കും എത്രത്തോളം ശക്തമായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ശക്തി ഒരിക്കലും ക്ഷയിക്കാത്ത കരുത്തനായിരുന്നു അദ്ദേഹം. ആരേഗ്യം കുറയുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിന്റെ ശക്തി കുറയുന്നുണ്ടായിരുന്നില്ല. ശരീരം സഞ്ചരിക്കാന്‍ മടിക്കുമ്പോഴും മനസ്സ് സഞ്ചരിച്ചിരുന്നു. മനസ്സിന്റെ ഈ ചലനം നാം അവസാനം വരെ അനുഭവിക്കുകയും ചെയ്തു. ആത്മകഥയിലെ 'യാത്രാമെഴി' വായിക്കുമ്പോള്‍ നാം അതാണ് തിരിച്ചറിയുന്നത്. തികച്ചും ഗാന്ധിയനായ അദ്ദേഹം ഗാന്ധിതത്വങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല  എന്ന് നമ്മള്‍ക്ക് ആത്മകഥയിലൂടെ മനസ്സിലാക്കാം. വായനയിലൂടെയും പഠനത്തിലൂടെയും അദ്ദേഹം നേടിയ അതിവിപുലമായ അറിവ് അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുകയായിരുന്നൂ. ഉദ്യോഗസ്ഥനായും സാഹിത്യകാരനായും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം, നമ്മെ എപ്പോഴും ആവേശം കൊള്ളിക്കുന്നതായിരുന്നു.

അഴീക്കോടിന്റെ വാക്കുകള്‍ രചനയിലായാലും പ്രസംഗത്തിലായാലും കേരളം ശ്രവിച്ചിരുന്നത് വളരെ ശ്രദ്ധയോടെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഈ ശ്രദ്ധ വേണം, ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോഴും ഓരോ സംഭവവും, ഓരോ അഭിപ്രായങ്ങളും അദ്ദേഹം വിവരിക്കുന്നതിലെ മനോഹാരിത എത്രയും ആകര്‍ഷകമാണ്. ആ സംഭവങ്ങളോടൊപ്പം അഭിപ്രായങ്ങളോടൊപ്പം നാം സഞ്ചരിക്കുകയാണ്.

ആരേയും മനഃപുര്‍വ്വം കുറ്റപ്പെടുത്താനോ, വിമര്‍ശിക്കാനോ അദ്ദേഹം ഇവിടെ ശ്രമിക്കുന്നില്ല. തനിക്കു ജീവിതത്തില്‍ വന്നുചേര്‍ന്ന ജയപരാജയങ്ങള്‍, തന്റേതുമാത്രമായ 'ഗതി'യാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആരുടെയും ജീവിതം മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്നില്ലെന്ന സത്യം മനസ്സിലാക്കാത്തവരുടെ ഇടയില്‍ അഴീക്കോട് അത്ഭുതമാകുന്നത് ഇതിനാലാണ്. തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ കിട്ടിയില്ല എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും അതൊരിക്കലും അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല. സ്ഥാനം ഏറ്റെടുക്കുമ്പോഴും സ്ഥാനം ഒഴിയുമ്പോഴും അദ്ദേഹം ഒരേ രീതിയില്‍ തന്നെയായിരുന്നു. അയ്യപ്പ പണിക്കരുടെ ഒരു പദ്യ ശകലമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. 'ഇതൊക്കെ വന്നും പോയും കൊണ്ടിരിക്കും....'

ഒരു ആത്മകഥയുടെ പരിമിതിയില്‍ ഒതുങ്ങാത്ത ആത്മകഥയാണ് അഴീക്കോടിന്റേത്. അദ്ദേഹത്തിന്റെ സാഹിത്യ ചിന്തകളും വിമര്‍ശനങ്ങളും എല്ലാംകൊണ്ട് സമ്പന്നമാണ് ഈ കൃതി. തന്റെ മറ്റെല്ലാ കൃതികളെയും പോലെ ഈ രചനയും വേറിട്ടുനില്‍ക്കുന്നത് അതുകൊണ്ടാണ്. 'തത്ത്വമസി' എഴുതുന്നതിലെ 'മനനം' തന്നെയാണ് ആത്മകഥ എഴുതുമ്പോഴും.

നമ്മള്‍ കാത്തിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. പ്രസംഗത്തിലൂടെയും രചനകളിലൂടെയും അദ്ദേഹം അവ നമുക്ക് നല്‍കി. മലയാള സാഹിത്യത്തിലെയും കേരളീയ സമൂഹത്തിലെയും സങ്കീര്‍ണ്ണമായ ഒരു സാംസ്കാരിക സന്ദര്‍ഭത്തിന്റെ ഏറ്റവും ജീവസ്സുറ്റ വിമര്‍ശകനായി, സാഹിത്യ വിമര്‍ശകനായി, സാമൂഹ്യ വിമര്‍ശകനും സാംസാകാരിക വിമര്‍ശകനായി പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു സുകുമാര്‍ അഴീക്കോട്. ഈ സാംസ്കാരിക വിമര്‍ശനമാണ് തന്റെ ആത്മകഥയിലും അദ്ദേഹം നടത്തിയിരിക്കുന്നത്. തന്റെ ജീവിതവും തന്റേതായ വിമര്‍ശന മനസ്സോടെ അദ്ദേഹം നോക്കിക്കാണുകയായിരുന്നു.

'സാംസ്കാരിക നായകന്‍' എന്നു ധാരാളം പേരെ വിളിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാംസ്കാരിക നായകന്‍ എന്ന പേരിന് അര്‍ഹതയുണ്ടായിരുന്ന ആളാണ് അഴീക്കോട്. അനിഷേധ്യനായ സാംസ്കാരിക നായകനും കരുത്തനായ സാഹിത്യകാരനുമായിരുന്നു അദ്ദേഹം. അധ്യാപകനായും പ്രഭാഷകനായും, ഉദ്യോഗസ്ഥനായും തിളങ്ങിയ അമൂല്യ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ആ ശബ്ദവും അക്ഷരങ്ങളും ഒരിക്കലും മലയാളത്തില്‍ നിന്നും മറയുകയില്ല. അവ എന്നും സമൂഹത്തിനു നേര്‍വഴി കാണിച്ചുകൊണ്ടിരിക്കും.

ജീവിതകാലം മൂഴുവന്‍ ലോകത്തോട് 'സംവാദാത്മകത' പുലര്‍ത്തിയ മഹാമനുഷ്യനായിരുന്നു സുകുമാര്‍ അഴീക്കോട്. സംവാദമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം എന്നു പറയാം. സാഹിത്യത്തിലും സമൂഹത്തിലും ജീവിതത്തിലും നടത്തിയ ഈ സംവാദങ്ങളുടെ നിറഞ്ഞ  ചരിത്രമാണ് ഈ ആത്മകഥ. ലളിതമായ ജീവിതം കൊണ്ടും ഉയര്‍ന്ന ചിന്തകൊണ്ടും മൌലികമായ ദര്‍ശനം കൊണ്ടും നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ ഗുരുനാഥന്‍' എന്ന് നാം കെ.പി കേശവമേനോനെ വിശേഷിപ്പിക്കാറുണ്ട്. 'കേരളത്തിന്റെ ആചാര്യന്‍' എന്ന് അഴീക്കോടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.                                                                               

Sunday, January 13, 2013

ആഷ രാജു

ഇന്ത്യന്‍ സ്ത്രീത്വത്തിനു ഇത് പീഡനപര്‍വ്വം. ഒപ്പം തലയുയര്‍ത്തി നടക്കാനുള്ള അവകാശത്തിനു  വേണ്ടിയുള്ള പോരാട്ടത്തിന്റെയും. 'എന്തുണ്ട് വിശേഷം ?' എന്ന  നിസ്സാര ചോദ്യത്തിന് 'ഇന്ന് എനിക്ക് ആരുടെയും പീഡനത്തിന് ഇരയാകേണ്ടി വന്നില്ല (?) ' എന്ന് മറുപടി പറയേണ്ട കാലം.

Saturday, January 12, 2013

ജേര്‍ണലിസം 'ജീര്‍ണലിസം'  ആകുന്നുവോ ..?
ആഷ  രാജു


നമ്മുടെ മാധ്യമങ്ങള്‍ എന്തിനിത്ര നെഗറ്റിവ് ആകുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അഴിമതി, അക്രമം, മാനഭംഗം, പീഡനം, കൊലപാതകം, അപകടം ഏവ കൊണ്ട് മാത്രം മുന്‍ പേജു  നിറയ്ക്കണമെന്നു എന്തോ വാശി  ഉള്ളത് പോലെയാണ് തോന്നുന്നത്.. രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ കാണുന്നത് മനം മടുപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മാത്രം. പോസിറ്റിവ് എനെര്‍ജി നല്‍കുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും ഉള്‍പേജുകളിലെ ശ്രദ്ധിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് ഒതുക്കപ്പെടുന്നു.. നമ്മള്‍ മാത്രം എന്താണ് ഇങ്ങനെ പിന്നോക്കം മാറുന്നത്..?
 

ഏതൊരു മനുഷ്യനും ക്രൈo   സ്റ്റോറികള്‍  വായിക്കാന്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു താല്പര്യം ഉണ്ട്.. അതിനെ മാധ്യമങ്ങള്‍ ചൂഷണം ചെയ്യുകയാണ് എന്നാണ് വാദം . ഒരു സമൂഹത്തിന്റെ അഭിപ്രായരൂപവല്കരണത്തില്‍ വലിയ പങ്കു വഹിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ട് പോസിറ്റിവ് വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്കാന്‍ സാധിക്കുന്നില്ല? ഒരു കൊലപാതകിക്കു ലഭിക്കുന്ന പരിഗണന പോലും വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു നൊബേല്‍  സമ്മാനം നേടുന്ന ഒരു ശാസ്ത്രജ്ഞന് നമ്മുടെ പത്രങ്ങള്‍ നല്‍കുന്നില്ല.. ഒരു മാറ്റത്തിനു  തുടക്കമിടാന്‍ ഒരു മുന്‍നിര മാധ്യമവും മുന്നോട്ടു വരാത്തത് ഖേദകരം തന്നെ..

നമ്മുടെ നാട്ടില്‍ പോസിറ്റിവ്  വാര്‍ത്തകള്‍ കുറവായിട്ടാണോ ..? ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള.. മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് അഴിമതി കുറവുള്ള.. ജാതിവ്യത്യാസം  കുറവുള്ള.. ഏറെക്കുറെ  തുറന്നു ഇടപെടുന്ന, ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാരുള്ള, നല്ല കാലാവസ്ഥയുള്ള.. ഈ കൊച്ചു കേരളത്തില്‍  പോസിറ്റിവ് വാര്‍ത്തകള്‍  കുറവാണെന്ന് പറയുന്നത് അസംബന്ധം ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം  നമ്മുടെ കൊച്ചിയില്‍ പണി തീര്‍ത്തത് വെറും 28 മാസം കൊണ്ടാണെന്ന് പ്രധാന്യത്തോടെ എത്ര പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു? ഭീതി വളര്‍ത്തുന്ന രീതിയില്‍ ഇടയ്ക്ക് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെ ടും... മുല്ലപ്പെ രിയാര്‍ പൊട്ടീ.. പൊട്ടിയില്ല.. പൊട്ടി.. പൊട്ടിയില്ല... ന്യുട്രിനോ  വരുന്നു.. ഒരാഴ്ച ആഘോഷമാണ്.. അതോടെ കഴിഞ്ഞു.. പിന്നെ അനക്കം    ഒന്നുമില്ല..

അടുത്ത ദിവസങ്ങളില്‍ സ്കൂള്‍ ശാസ്ത്ര മേള തുടങ്ങുകയാണ്.. ഓരോ വര്‍ഷവും വിസ്മയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുമായി കുട്ടികള്‍ എത്തുന്നു.. സമ്മാനങ്ങളു മായി  സ്ഥലം വിടുന്നു. മാലിന്യസംസ്കരണം പോലെ പ്രയോജനകരമായ നിരവധി കണ്ടുപിടുത്തങ്ങളെ  കുറിച്ച് ഓരോ വര്‍ഷവും വായിക്കുന്നു.. എന്നാല്‍ ഈ പ്രതിഭകള്‍ പിന്നീട്   എവിടെ പോകുന്നു..? ആലോചിച്ചിട്ടുണ്ടോ..? അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഇത്തരം കണ്ടുപിടുതങ്ങളെയും ഉപകരണങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങളും അലംഭാവം കാണിക്കുന്നു..

ഈ പറഞ്ഞതിനൊന്നും  പത്രങ്ങളില്‍ നെഗറ്റിവ് വാര്‍ത്തകള്‍ മാത്രമേ ഉള്ളു എന്ന് അര്‍ത്ഥമില്ല. പോസിറ്റിവും ഉണ്ട്. എന്നാല്‍ അവ കണ്ടുപിടിച്ചു വായിക്കാനാണ്  ബുദ്ധിമുട്ട്. മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം  ഒരിക്കല്‍ ഒരു പ്രസംഗത്തിനിടയില്‍ ഒരു ഇസ്രയേല്‍ പത്രത്തിന്റെ കാര്യം പറഞ്ഞു. നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഒരു ഹമാസ് ആക്രമണത്തിന് പിറ്റേ ദിവസത്തെ പത്രം. അതിന്റെ ഒന്നാം പേജില്‍ ഒരു കര്‍ഷകന്റെ അനുഭവമാണ്‌ നല്‍കിയിരിക്കുന്നത്.. അഞ്ചു വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ട് മരുപ്രദേശം പോലെ കിടന്നിരുന്ന തന്റെ സ്ഥലം  ഒന്നാംതരം ഒരു കൃഷിയിടം ആക്കിയെടുത്ത വിജയകഥ. ആക്രമണ വാര്‍ത്തക്ക് സ്ഥാനം അകത്തെ പേജില്‍ മാത്രം. നമ്മുടെ പത്രങ്ങളില്‍ നിന്ന് ഇങ്ങനെയൊന്നു പ്രതീക്ഷിക്കാമോ ..? വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപെട്ടു. എത്രയോ ആളുകള്‍ കൊല്ലപ്പെട്ടു .. എന്നാല്‍ കുറച്ചു പനിനീര്‍പ്പൂക്കളും  മെഴുകു തിരികളും അല്ലാതെ മറ്റെന്തെങ്കിലും ചിത്രം പുറത്തു വന്നോ..? അവിടെ പത്രങ്ങള്‍ നടത്തുന്നതും വായിക്കുന്നതും മനുഷ്യര്‍ തന്നെയല്ലേ.. അപ്പോള്‍ ഇത് മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന താല്പര്യത്തെ കുലുക്കി എഴുന്നേല്പ്പിക്കാനുള്ള ശ്രമം അല്ലാ. വായനക്കാര്‍ക്ക്‌ നെഗറ്റിവ്  വാര്‍ത്തകളാണ് വേണ്ടത് എന്ന് തീരുമാനിച്ചു നിര്‍ബന്ധപൂര്‍വം അടിച്ചേ ല്പിക്കുകയാണ്. വിദേശ സംസ്കാരത്തിന്റെ തെറ്റുകുറ്റങ്ങള്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്ന നമ്മള്‍ നല്ല വശം   കണ്ടില്ലെന്നു നടിക്കുന്നു.

ചുരുക്കം ചില ഇംഗ്ലീഷ് പത്രങ്ങള്‍ മുന്‍പേജില്‍ ഒരു പോസിറ്റിവ് വാര്‍ത്തക്ക്  ഇടം കണ്ടെത്തുന്നു എന്നത് ആശ്വാസം തന്നെ. എല്ലാ ദിവസവും ഒരേ പൊസിഷനില്‍   തന്നെ നല്‍കാന്‍ ശ്രമിക്കുന്നതും നന്നായി.. അത് വായിച്ചു തന്നെ ആരംഭിക്കാമല്ലോ  ദിവസം. ഹര്‍ത്താലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചതായി അറിഞ്ഞു. വൈകിയാണെങ്കിലും വളരെ നല്ല തീരുമാനം തന്നെ. അതുപോലെ ഒരിക്കല്‍ ഈ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.

എക്സ്ട്രാ  ---- ദുഷിപ്പു നിറഞ്ഞ വാര്‍ത്തകള്‍ വായിച്ചു മനസ്സ് മടുത്തപ്പോഴാണ്  കായികം പേജില്‍ തുടങ്ങാം എന്ന് തീരുമാനിച്ചത്. ഇടിവെട്ടിയവനെ പാമ്പും കടിച്ചു തലയില്‍  തേങ്ങയും വീണെന്ന് പറഞ്ഞത് പോലെ ദാ വരുന്നൂ... ഒത്തുകളി...

Wednesday, January 9, 2013

ഹായ്..

രാജ്യത്തിന്റെ ധീരപുത്രി


മുഹമ്മദ് ഷാമോന്‍
              
     
ഒരു വ്യക്തിയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു- 'ഞാനൊരു സ്ത്രീയാണ്, പൂര്‍ണ്ണനഗ്നയായി തെരുവിലൂടെ നടക്കുന്നു.. എന്നാല്‍ എന്നെ പീഡിപ്പിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല....'

                                                 അതിക്രൂരമായ ബലാല്‍സംഘത്തിനും കിരാതമായ അക്രമണത്തിനും  ഇരയാകേണ്ടി വന്ന 'ആ പെണ്‍കുട്ടി' മരണമടഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പേരറിയാത്ത അവള്‍ക്കായി ഒരു ജനത ഒന്നടങ്കം തേങ്ങി. രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമാണ് ഈ സംഭവം  വഴിവച്ചത്. രാഷ്ട്രപതിഭവനു മുന്‍പില്‍ ഒരു രാജ്യത്തിന്റെ യുവത്വം തങ്ങളുടെ മാനത്തിനും ജീവനും വേണ്ടി പോരാടിയ ദിനങ്ങള്‍. ആശ്വസിപ്പിക്കാനോ ശാന്തമാക്കാനോ അറിയാതെ പ്രതിസന്ധിയിലായ ഭരണകര്‍ത്താക്കള്‍. ഒരു വലിയ ജനാധ്യപത്യ രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതത്വം നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരോ.? ചോദ്യങ്ങളും ഉത്തരങ്ങളും പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു. ഉറങ്ങിയിരുന്നവര്‍ ഉണര്‍ന്നു, ഉണര്‍ന്നിരുന്നവര്‍ വീണ്ടും ശബ്ദിച്ചു. എന്നാല്‍ മറ്റു ചിലര്‍ ഉറക്കം നടിച്ചു പിന്നീട് അവര്‍ പറഞ്ഞതോ ചില അസംബന്ധങ്ങള്‍..
                        സ്വാതന്ത്യം ലഭിച്ചിട്ട് അരനൂറ്റാണ്ടിലേറെയായ ഒരു രാജ്യം. അതിന്റെ വിപ്ളവ വീര്യം ഇപ്പോഴും നെഞ്ചിലേറ്റുന്ന ജനത. അതിലേറെയായി സാംസ്കാരിക സമ്പന്നമായ ജനതയെന്ന് സ്വയം അഹങ്കരിക്കുന്നു. തങ്ങളുടെ സംസ്കാരവും ജീവിതവും കണ്ടു പഠിക്കുവാനായി   'ഇന്‍ക്രഡിബിള്‍ ഇന്ത്യ'യിലേക്ക് വിദേശികളെ സ്വഗതം ചെയ്യുന്നവര്‍. പശ്ചാത്യ സംസ്കാരത്തെയും ജനതെയും പുച്ഛത്തോടെ വീക്ഷിക്കുന്നു. കുറച്ചുനാളുകളായി സ്വയം പുച്ഛിക്കാനായി മടിക്കുന്നു. എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പോകുന്നു...!
                                                
                                                      പീഡനം നടന്നത് ഭാരത്തിലാണ് ഇന്ത്യയിലല്ല, പരിഷ്കാരികളും പശ്ചാത്യരെ ആനുകരിക്കുന്നവരുമുള്ള ഇന്ത്യയില്‍. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടന എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനാതലവന്റെ വാക്കുകളാണിത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഉള്ളടക്കം പീഡനവും ബലാല്‍സംഘവുമാണെന്ന് ആരാണ് പറഞ്ഞത്...? അതോ അവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്യത്തിലും അവകാശത്തിലും അസൂയമൂത്ത് പറഞ്ഞുപരത്തുന്നതോ..? അതല്ല വിദേശ വനിതകളെ കണ്ട്് പഠിച്ചാല്‍ അടുക്കളക്കുള്ളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമെന്ന ഭയമോ, സ്തീയുടെ ശമ്പളത്തില്‍ നിന്ന് പങ്കുപറ്റിയാല്‍ അത് അഭിമാന കുറവാകുമെന്ന തോന്നലോ..? കാര്‍ണ്ണവന്മാരിലാരോ പണ്ട് എഴുതിവച്ച പുസ്തക താളുകളില്‍ സ്ത്രീ വീട് നോക്കേണ്ടിയവളും തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും പോറ്റാനുമുള്ള ഉപകരണം മാത്രമെന്ന് ചേര്‍ത്തിരിക്കുന്നതുകൊണ്ടോ..? എന്തിനാണ് നമ്മുടെ ജനത ഇപ്പോഴും സ്ത്രീകളെ ഇരുട്ടത്ത് നിര്‍ത്തുവാന്‍ തയ്യാറാകുന്നത്. വെളിച്ചം നിറഞ്ഞ അവരുടെ ലോകത്തിനു മുന്‍പില്‍ തടസ്സമാകുന്നത്...!
                          
                      ട്രെയിനില്‍ പീഡനത്തിനിരയായ സൌമ്യയും, ബസ്സില്‍ പീഡനത്തിനിരയായ ആ പെണ്‍കുട്ടിയും ഒന്നും പശ്ചാത്യ സംസ്കാരത്തിന്റെയോ മറ്റെന്തെങ്കിലുമെന്റെയോ ബാക്കി പത്രങ്ങളായിരുന്നില്ല. ഭാരതത്തിന്റെ മക്കള്‍ തന്നെയായിരുന്നു. പീഡനത്തിരയായത് എന്റെ സഹോദരിയാണ അത് ചെയ്തത് എന്റെ സഹോദരന്‍മാരും, കമലഹാസന്‍ പറഞ്ഞ ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുവാന്‍ നാം തയ്യാറാകണം. മാറുന്ന ലോകത്തിനനുസരിച്ച്  കാഴ്ചപ്പാടുകളെ മാറ്റുവാനും സത്യങ്ങളെ അംഗീകരിക്കാനും കഴിയണം. ലഭിക്കുന്ന അറിവിനെ അജ്ഞതയില്‍ നിന്നും പുറത്തേക്ക് വരാനുളള ഉപാധിയായി മാറ്റണം. വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും എടുക്കുന്ന സമയം കാര്യങ്ങളെ ഗ്രഹിക്കാനും അത് പ്രായോഗികമാക്കി മാറ്റാനും വിനിയോഗിക്കണം. 

                                                     ഒരുപാട് ധീര സ്ത്രീത്വങ്ങള്‍ പിറന്ന് ജീവിച്ച ഈ മണ്ണില്‍ അവരുടെ പിന്‍മുറക്കാര്‍ക്ക് എല്‍കേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ എത്രയോ ദൌര്‍ഭാഗ്യകരമാണ.് രാജ്യത്തിന്റെ പല കോണുകളില്‍ നിന്ന് ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വിത്യസമില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ. കുട്ടികള്‍ മുതല്‍ വാര്‍ധക്യമെത്തിയവര്‍ വരെ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു.. ഓരൊ നാല്‍പത് മിനിറ്റിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്തിനും ഏതിനും ഭാരത സംസ്കാരത്തെ കൂട്ട് പിടിക്കുന്നവര്‍ സ്ത്രീകള്‍ക്ക് ഭാരതം നല്‍കുന്ന ബഹുമാനത്തെയും സ്ഥാനത്തെയും മറന്ന് പോകുന്നു. ജീവശാസ്ത്രപരമായും ആരോഗ്യപരവുമായുമെല്ലാം സ്ത്രീക്കും പുരുഷനും വ്യത്യാസങ്ങള്‍ ഏറെ ആണെങ്കിലും, അവരിലെ സമാനതകളും ഏറെയാണ് എന്നാല്‍ സ്ത്രീയുടെ പോരായ്മകള്‍ പുരുഷന,് അവളുടെമേലുള്ള ആധിപത്യത്തിന്റെ ഉപാധിയായി കാണുന്ന പുരുഷ സങ്കല്‍പ്പം മാറേണ്ടിയിരിക്കുന്നു. സമത്വം എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും, അത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അനിവാര്യമായിരിക്കുന്നു.. ലോകത്തിനൊപ്പം ചിന്താഗതിയും വിശാലക്കിമാക്കേണ്ടതുണ്ട്.
                                                                               സമചിത്വതയോടെ ചിന്തിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കിന്നു. ബലാല്‍സംഘം ചെയ്യുന്നവര്‍ക്കും കൊലപ്പെടുത്തുന്നവര്‍ക്കും നല്‍കുന്ന ശിക്ഷയെക്കുറിച്ചും മറ്റും ആധികാരികമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ തന്നെ, ഇനിയൊന്ന് ഇതുപോലെ സംഭവിക്കാതിരിക്കാന്‍ കാലിക സമൂഹത്തില്‍ എന്തുചെയ്യാന്‍ നമ്മെകൊണ്ട് സാധിക്കുമെന്നതും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അപ്പുറം കേട്ടുനടുങ്ങിയ മനസ്സുമായി  വളര്‍ന്നുവരുന്ന ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ട അവബോധവും സുരക്ഷിതത്വവും നല്‍കി നന്മയുടെ നാളുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് കടമയുണ്ട്. സ്ത്രീ അമ്മയാണ,് സഹോദരിയാണ,് ദൈവമാണ് എന്നൊക്കെ പഠിച്ചത് ആരൊക്കയോ മറന്ന് പോയിരിക്കുന്നു.. കണ്ണീനീര്‍ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യവരികള്‍ ഇനിയും ഏറ്റു പാടേണ്ടതില്ല... അത് ആ കാലഘട്ടത്തിന്റെ വരികള്‍ മാത്രമാണ്....കാലം മാറി... മാറ്റങ്ങള്‍ ഉള്‍ക്കൊളളണം.. ഇല്ലെങ്കില്‍ അവരുടെ കണ്ണീര്‍ തുള്ളി വീണ് ഈ മണ്ണ് ഇനിയും കുതിര്‍ന്നുകൊണ്ടേയിരിക്കും.

                                             മരണത്തെ നേരില്‍കണ്ടപ്പോഴും 'ആ പെണ്‍കുട്ടി' പേടിക്കുകയോ തനിക്ക് നേരിടേണ്ടിവന്ന മൃഗീയ നിമിഷങ്ങളെ ഓര്‍ത്ത് സഹതപിക്കുകയോ ചെയ്തില്ല. എനിക്ക് ജീവിക്കണം അവരെ ശിക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത.് 'ആ പെണ്‍കുട്ടി'യുടെ ആത്മധൈര്യവും ആര്‍ജവവും നേഞ്ചിലേറ്റാന്‍ തയ്യാറാവണം നമ്മുടെ യുവത്വം. രാജ്യം മാതൃകാപരമായിതന്നെ ആ പ്രതികളെ ശിക്ഷിക്കണം. വരും തലമുറയ്ക്കായി പെണ്‍കുട്ടികളുടെ നിലനില്‍പ്പിനായി രക്തസാക്ഷിത്വം ഏറ്റെടുത്തവള്‍. കവല പ്രസംഗങ്ങളില്‍ കൈയ്യടി മേടിക്കുവാനോ സഹതാപതരംഗങ്ങള്‍ക്കോ ആവരുത് അവളുടെ പേരോ സംഭവമോ പറയേണ്ടത്. അവളെ ഈ രാജ്യത്തിലെ ധീരയായ യുവതിയായെ ലോകത്തിന് മുന്‍പില്‍ കാണിക്കാവൂ.. കാരണം, ഈ മനോവീര്യം നെഞ്ചിലേററിയിരിക്കുന്നു ഇന്ത്യയുട യുവത്വം. ...!